Posts

IMPORTANT POST

eBook-55-self-help-16-no-abortion-foeticide

ഓരോ മനുഷ്യജന്മവും ജീവനും അമൂല്യമാണ്! 'eBooks-55-no-abortion-foeticide' digital online book is a part of self-improvement 'how-to' Malayalam digital book series. Author- Binoy Thomas, Price- FREE. This book content includes definition and origin of human life, different stages of zygote, embryo, foetus, premature baby, miscarriage, contraception, MTP act of India, data and statistics of abortion rates of world countries, Indian states mainly Kerala. Also, merits and demerits of birth control methods like morning after pills, oral contraceptives, IUD like copper-T, condoms. Some points of infertility treatments with IVF, multiple pregnancy are discussed in book. Side effects of abortion methods like D&C, D&E, IDX, EVA, MVA and some sex guidelines are also given. ലോകത്തെ ദോഷകരമായി ബാധിച്ചിരിക്കുന്ന ഭ്രൂണഹത്യ, അബോര്‍ഷന്‍-ഗര്‍ഭഛിദ്രം, ജനനനിയന്ത്രണം, സെക്സ്, ലൈംഗികത എന്നിങ്ങനെ തലക്കെട്ടുള്ള വിഷയങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന സെല്‍ഫ് ഹെല്‍പ് പരമ്പരയിലെ മലയാളം ഓണ്‍ലൈന...

(1068) പണ്ഡിതന്മാരുടെ കഴുത!

  ഒരിക്കൽ, ഹോജ ആ നാട്ടിലെ പണ്ഡിതന്മാരെ നന്നായി വിമർശിക്കാൻ തുടങ്ങി. പിന്നെ കളിയാക്കാൻ തുടങ്ങി. അവിടെയും അമർഷം തീരാതെ അയാൾ ചന്തയിലും കവലകളിലും നിന്ന് ഉച്ചത്തിൽ വിളിച്ചു കൂവി - "ഇന്നാട്ടിലെ പണ്ഡിതന്മാരും ബുദ്ധിജീവികളും ജനങ്ങളെ വഞ്ചിക്കുകയാണ്. അവർക്ക് വിശേഷിച്ച് യാതൊരു കഴിവും അറിവും ഇല്ല" ഇങ്ങനെ പ്രചരണം നടത്തുന്നത് കൊട്ടാര പണ്ഡിതർക്കും ആചാര്യന്മാർക്കും ദഹിച്ചില്ല. അവർ രാജാവിനോട് പരാതി പറഞ്ഞു. രാജാവ് ഉടൻ തന്നെ ഹോജയെ കൊട്ടാരത്തിൽ വിളിച്ചു വരുത്തി. രാജാവ് നീരസത്തോടെ ചോദിച്ചു - "താങ്കൾ എന്തിനാണ് അറിവുള്ള ആളുകളെ പരിഹസിച്ചു നടക്കുന്നത്? ഞാൻ ഇപ്പോൾ മിടുക്കരായ അഞ്ച് കൊട്ടാര പണ്ഡിതന്മാരെ തൻ്റെ അറിവ് പരിശോധിക്കാനായി നിയോഗിച്ചിരിക്കുന്നു" ഉടൻ, അഞ്ച് പണ്ഡിതന്മാരും ഹോജയുടെ മുന്നിൽ വന്നു നിരന്നു. എന്നാൽ, ഒട്ടും പേടിയില്ലാതെ ഹോജ രാജാവിനോട് ചോദിച്ചു - "എൻ്റെ ബുദ്ധി ഇവർ അളക്കുന്നതിനു മുൻപ് ഇവരോട് എനിക്കൊരു കാര്യം ചോദിക്കാനുണ്ട്. അത് എഴുതിത്തരാനായി അഞ്ചുപേർക്കും കടലാസും മഷിയും രാജാവ് അനുവദിക്കണം" ഉടൻ, രാജാവ് അനുവദിച്ചു. അപ്പോൾ, ഹോജ അഞ്ചുപേരോടും ചോദിച്ചു- "കഴുതയെന്നാൽ എന്ത...

(1067) ഹോജയുടെ പ്രകടനം!

  ഒരിക്കൽ, തുർക്കിയിലെ രാജാവായ ബാദുഷ, ഹോജയെ കൊട്ടാരത്തിലേക്ക് ആളയച്ച് വരുത്തി. അദ്ദേഹം, ഹോജയോടു പറഞ്ഞു -" ഞാൻ നായാട്ടിന് പോകുകയാണ്. എൻ്റെ കൂടെ കുറച്ച് ആളുകൾ വരുന്നുണ്ട്. താനും കൂടെ പോരുക. എങ്കിൽ പിന്നെ കാട്ടിലും എനിക്ക് ചിരിക്കാനുള്ള വക താൻ തരുമെന്ന് ഉറപ്പാണ്" ഹോജ ശരിക്കും ഞെട്ടി! കാരണം, ഹോജ കാട്ടിൽ ഇതുവരെയും പോയിട്ടില്ലാത്തതിനാൽ പേടിച്ചു പോയെങ്കിലും അതു പുറമെ കിട്ടാതെ ഹോജ സമ്മതം അറിയിച്ചു. നായാട്ടിനായി രാജാവിനും ഏതാനും ഭടന്മാർക്കും ഒപ്പം ഹോജയും കാട്ടിലെത്തി. അതിനിടയിൽ ബാദുഷ പറഞ്ഞു -"ആദ്യത്തെ അസ്ത്രം ഹോജയുടേത് ആകട്ടെ. താൻ ആ കാണുന്ന മരത്തിൻ്റെ പൊത്തിൽ അമ്പെയ്യുക" അങ്ങനെ പറഞ്ഞു കൊണ്ട് ഒരു ഭടൻ്റെ അമ്പും വില്ലും ഹോജയ്ക്ക് കൊടുത്തു. ഹോജ അമ്പെയ്തപ്പോൾ മരത്തിൻ്റെ അടുത്തു പോലും എത്തിയില്ല. അതുകണ്ട് രാജാവും ഭടന്മാരും ആർത്തുചിരിച്ചു! അന്നേരം ഹോജ പറഞ്ഞു -" രാജാവേ, ഈ ഭടൻ്റെ അമ്പെയ്ത്ത് അവൻ്റെ വില്ലു കുലച്ച് ഞാൻ കാണിച്ചതാണ്. ഇനി രാജാവിൻ്റെ അമ്പും വില്ലും തരിക" എന്നിട്ട്, രാജാവിൽ നിന്നും വാങ്ങി അമ്പെയ്തപ്പോൾ മരത്തിൻ്റെ കീഴെ ചെന്നു പതിച്ചു. അവരെല്ലാം വീണ്ടും പൊട്ടിച്ചിരി...

(1066) ഹോജയുടെ കരച്ചിൽ!

  ഹോജയുടെ കരച്ചിൽ കേട്ടാണ് ചില ചങ്ങാതികൾ അയാളുടെ വീട്ടിലെത്തിയത്. വിവരം തിരക്കിയപ്പോൾ ഹോജയുടെ കഴുത അന്നു രാവിലെ രോഗം മൂലം ജീവൻ വെടിഞ്ഞെന്ന് മനസ്സിലായി. അന്നേരം ഒരു സുഹൃത്ത് ചോദിച്ചു - "താങ്കളുടെ ഭാര്യ മരിച്ചപ്പോൾ പോലും ഇത്രയും കരച്ചിൽ ഇല്ലായിരുന്നല്ലോ. എന്തിനാണ് ഒരു കഴുതയ്ക്കു വേണ്ടി ഇങ്ങനെ കരയുന്നത്?" ഹോജ പറഞ്ഞു -"എൻ്റെ ഭാര്യ മരിച്ചപ്പോൾ എല്ലാവരും ആശ്വസിപ്പിച്ചത് വേറെ ഒരു സ്ത്രീയെ വിവാഹം ചെയ്തു തരാം എന്നാണ്. എന്നാൽ, എൻ്റെ കഴുത ചത്തിട്ട് മറ്റൊരു കഴുതയെ വാങ്ങിത്തരാമെന്ന് ആരും ഇതുവരെയും പറഞ്ഞില്ല" അവിടെ കൂടിയവർ ഹോജയെ പരിഹസിച്ചിട്ട് മടങ്ങിപ്പോയി. Written by Binoy Thomas, Malayalam eBooks-1066- Hoja Mulla story series - 43, PDF - https://drive.google.com/file/d/1IKwhd3ZmsUDwyuV68pJO4RnMVl03urFe/view?usp=drivesdk

(1065) ഹോജയുടെ അമ്പെയ്ത്ത് !

ഒരു ദിവസം, രാത്രി ഉറക്കത്തിനിടയിൽ ഹോജ എണീറ്റ് ജനാലയിലൂടെ വെളിയിലേക്ക് നോക്കി. അയാൾ ഞെട്ടി! അരണ്ട വെളിച്ചത്തിൽ വെള്ളനിറമുള്ള കുപ്പായവുമായി മുറ്റത്ത് ഒരാൾ നിൽക്കുന്നു. ഉടൻ, ഹോജ തൻ്റെ അമ്പും വില്ലും കയ്യിലെടുത്തു. സർവ്വ ശക്തിയുമെടുത്ത് അമ്പ് തൊടുത്തു. അത് ലക്ഷ്യസ്ഥാനത്ത് തുളച്ചുകയറി. ഹോജ വാതിൽ തുറന്ന് പുറത്തേക്ക് ഓടി. എന്നാൽ അതേ വേഗത്തിൽ തിരികെ ഓടി വീട്ടിൽ കയറി വാതിലടച്ചു. ഈ ശബ്ദകോലാഹലം കേട്ട്, ഭാര്യ ആമിന എണീറ്റ് ചോദിച്ചു - "നിങ്ങൾ ഈ രാത്രിയിൽ എന്തെടുക്കുകയാണ്?" ഹോജ ആശങ്കയോടെ പറഞ്ഞു -"കുറച്ച് മുൻപ് ഞാൻ മരിച്ചു പോയേനെ. ശക്തിയുള്ള അമ്പ് തുളച്ചുകയറിയത് മുറ്റത്ത് കിടന്ന വെള്ള കുപ്പായത്തിലാണ്. ഭാഗ്യം. ഞാൻ അതിനുള്ളിൽ ഇല്ലായിരുന്നു!" മറ്റൊരു ദിവസം, വലിയൊരു ശബ്ദം കേട്ടുകൊണ്ടാണ് ആമിന ഹോജയുടെ മുറിയിലേക്ക് വന്നത്. ആമിന ചോദിച്ചു - "ഇവിടെ എന്താണ് മറിഞ്ഞു വീണ ശബ്ദം കേട്ടത്?" ഹോജ കട്ടിലിൽ കുത്തിയിരിക്കുകയാണ്. വിഷമത്തോടെ പറഞ്ഞു: "ഓ, അത്... എൻ്റെ കുപ്പായം താഴെ വീണതാണ്" ആമിന സംശയത്തോടെ ചോദിച്ചു - "ഒരു കുപ്പായം വീണാൽ ഇത്രയും വലിയ ശബ്ദം കേൾക്കുമോ?" ഹോജ മുരണ്ട...

(1064) ആമിനയുടെ കോഴിക്കറി!

  ഒരിക്കൽ, ഹോജ ചന്തയിൽ നിന്നും മേടിച്ച കോഴിയെ ഭാര്യ ആമിനയെ ഏൽപിച്ചു. ഭാര്യ കോഴിക്കറി വച്ച് പാത്രം മൂടിയ ശേഷം അയലത്തെ സ്ത്രീയുമായി വർത്തമാനം പറയാൻ പോയി. ആ നേരത്ത്, അപരിചിതനായ മനുഷ്യൻ ഹോജയുടെ അടുക്കളയിൽ കയറി കോഴിക്കറി വാരിവലിച്ച് തിന്നാൻ തുടങ്ങി! എന്നാൽ, ഈ കാഴ്ച കണ്ടുകൊണ്ടാണ് ഹോജ അടുക്കളയിലേക്കു വന്നത്. ഹോജയെ കണ്ടപ്പോൾ അവൻ പെട്ടെന്ന് ഓടി മറഞ്ഞു. ഇതേ സമയം, ഹോജ ആരോടും ഒന്നും മിണ്ടാതെ അടുത്തുള്ള ഒരു കുളത്തിൻ്റെ അരികിൽ പോയി കുത്തിയിരുന്നു. അന്നേരം ഒരാൾ ഹോജയോട് ചോദിച്ചു - "താങ്കൾ എന്തിനാണ് ഇവിടെ വിഷമിച്ച് ഇരിക്കുന്നത്?" ഹോജ: ''എൻ്റെ ഭാര്യ ആമിന ഉണ്ടാക്കിയ കോഴിക്കറി കട്ടുതിന്നിട്ട് ഒരുവൻ ഓടിയിട്ടുണ്ട്. കോഴിക്കറിയുടെ എരിവ് കാരണം ഞാൻ ഈ കുളത്തിലെ വെള്ളം കുടിക്കാൻ ഇങ്ങോട്ടു പോരും. ആമിനയുടെ കോഴിക്കറി തിന്നവൻ ഇവിടെ വരാതെ തരമില്ല!" അയാൾ ഹോജയുടെ മണ്ടത്തരം ഓർത്ത് പൊട്ടിച്ചിരിച്ചു. Written by Binoy Thomas, Malayalam eBooks - 1064- Hoja stories - 41, PDF- https://drive.google.com/file/d/16z2EqtCl3MLgiRoT9cdsKgwXOPRpNLsz/view?usp=drivesdk

(1063) ഹോജയുടെ ഭാര്യ!

  ഒരു ദിവസം ഹോജ വീടിൻ്റെ മുറ്റത്ത് നിൽക്കുന്ന നേരം. അപ്പോൾ, സുഹൃത്ത് ഒരു കഴുതയെ വലിച്ചു കൊണ്ട് പോകുന്നതു കണ്ടു. ഹോജ ചോദിച്ചു - "ഈ കഴുതയുമായി താങ്കൾ എവിടെ പോകുന്നു?" "ഹോജാ, താൻ ഈ കഴുതയെ നോക്ക്. എത്ര കഴിച്ചാലും ഇതിൻ്റെ വയറു നിറയില്ല. എന്നാലോ? യാതൊരു പണിക്കും ഇപ്പോൾ ഇതിനെ കൊള്ളില്ല. 30 വയസ്സ് പ്രായമായി. ചന്തയിൽ വിറ്റിട്ട് രണ്ട് ചെറുപ്പമായ കഴുതയെ മേടിക്കണം" അത് നല്ലൊരു കാര്യമായി ഹോജയ്ക്കു തോന്നി. അടുത്ത ദിവസം രാവിലെ ഭാര്യയുടെ കയ്യിൽ പിടിച്ചു വലിച്ച് ഹോജ ചന്തയിലേക്കുള്ള വഴിയിലൂടെ നടന്നു. അന്നേരം, മുൻപ് കണ്ട അതേ സുഹൃത്ത് എതിരെ വരുന്നുണ്ടായിരുന്നു. അയാൾ ചോദിച്ചു: "ഹോജ ഭാര്യയുമായി എങ്ങോട്ടാണ്?" ഹോജ: "ഇന്നലെ താൻ ചെയ്ത പോലെ ഒരു നല്ല കാര്യം ചെയ്യാൻ പോകുകയാണ്. നാല്പതു വയസ്സു കഴിഞ്ഞ ആമിന ഭയങ്കരമായി ഭക്ഷണം കഴിക്കും. പക്ഷേ, പണി ചെയ്യാൻ മടിയുമാണ്. അതിനാൽ, ഇവളെ ചന്തയിൽ വിറ്റിട്ട് 20 വയസ്സുള്ള രണ്ട് പെണ്ണുങ്ങളെ വാങ്ങണം" ഹോജയുടെ വിചിത്ര ചിന്താഗതി കണ്ട് ചങ്ങാതി ഞെട്ടി! Written by Binoy Thomas, Malayalam eBooks-1063-Hoja stories - 40, PDF- https://drive.google.com/fi...

(1062) ഹോജയുടെ വാൾ!

  ഒരിക്കൽ, ഹോജ മുല്ല ദൂരെ ദിക്കിലുള്ള ഒരു സ്ഥലത്തേക്ക് പോകുകയായിരുന്നു. കൂടെ കഴുതയും ഉണ്ടായിരുന്നു. അതു കണ്ടപ്പോൾ സുഹൃത്ത് ഹോജയെ ഉപദേശിച്ചു. "നിങ്ങൾ പോകുന്ന വഴിയിൽ പല സ്ഥലത്തും വിജനമായ പ്രദേശങ്ങൾ ഉണ്ട്. കഴുതയെ മോഷ്ടിക്കുന്നത് അവിടെയുള്ള കള്ളന്മാരുടെ സ്ഥിരം ഏർപ്പാടാണ്. അതുകൊണ്ട് കഴുതയെ വീട്ടിൽ കെട്ടിയിട്ട് തനിച്ചു പോയാൽ മതിയല്ലോ" ഹോജ പറഞ്ഞു -"ഞാൻ തിരികെ വരുമ്പോൾ കഴുത വീട്ടിൽ നിന്നും മോഷണം പോയാലോ?" അന്നേരം, ചങ്ങാതി പറഞ്ഞു -"എങ്കിൽ, മുല്ലാക്ക ഒരു കാര്യം ചെയ്യ്. എൻ്റെ കയ്യിലുള്ള വാൾ തരാം. അതുമായി പോയാൽ കള്ളന്മാരെ കാണുമ്പോൾ സഹായമാകും" ഹോജ ആ വാളുമായി യാത്ര തിരിച്ചു. ഏറെ ദൂരം പിന്നിട്ടപ്പോൾ വിജനമായ ഒരു സ്ഥലത്ത് വന്ന നേരം. അവിടെ ഒരാൾ എതിരെ വരുന്നതു കണ്ടു. ഹോജ ഉടൻ, കഴുതപ്പുറത്തു നിന്നും ചാടി ഇറങ്ങി വാൾ നീട്ടിപ്പിടിച്ച് അയാളുടെ നേർക്ക് ചെന്നു. ആ മനുഷ്യൻ ഒരു സാധുവായിരുന്നു. ഹോജ വാളുമായി വരുന്നതു കണ്ട് പേടിച്ചരണ്ട് നിൽക്കുമ്പോൾ ഹോജ പറഞ്ഞു -"ഇതാ, ഈ വാൾ നിങ്ങൾ എടുത്തു കൊള്ളൂ. പകരം, ഈ കഴുതയെ എനിക്കു വിട്ടുതരണം" ഹോജ കൊടുത്ത വാളുമായി അയാൾ സന്തോഷത്തോടെ സ്ഥലം വിട്ട...