Posts

Showing posts from 2025

(1070) യുവാവിൻ്റെ ബഹളം!

  കുറെ വർഷങ്ങൾക്കു മുൻപുള്ള ഒരു സംഭവ കഥ. രാജ്യത്തെ തിരക്കേറിയ ഒരു റെയിൽവേ സ്റ്റേഷൻ. അങ്ങോട്ട് ഒരു ട്രെയിൻ വന്നുകൊണ്ടിരിക്കുന്ന സമയം. അപ്പോൾ ആ ട്രെയിനിൽ സാമാന്യമായിട്ടുള്ള തിരക്കുണ്ട്. പലയിടങ്ങളിലേക്കും പോകേണ്ട ആളുകളുണ്ട്. അപ്പോൾ ട്രെയിന്റെ ജനാലയിൽ പിടിച്ചുകൊണ്ട് ഒരു യുവാവ് വളരെ ബഹളം ഉണ്ടാക്കിക്കൊണ്ട് വെളിയിലെ കാഴ്ചകൾ ഓരോന്നായി പറഞ്ഞുകൊണ്ടിരിക്കുകയാണ്. അവൻ്റെ അപ്പൻ അതു കണ്ട് കൂടെ നിൽക്കുന്നു. മറ്റുള്ള ആളുകൾക്ക് അത് ഒരു ശല്യമായി അനുഭവപ്പെടാൻ തുടങ്ങി. പലരും ആദ്യം പിറുപിറുക്കാൻ തുടങ്ങി. കുറെ സമയം കഴിഞ്ഞപ്പോൾ അതിൽ ഒരാൾ ഈ പിതാവിനോട് ചോദിച്ചു - "നിങ്ങളുടെ മകന് എന്തെങ്കിലും മാനസികമായ പ്രശ്നങ്ങൾ ഉണ്ടോ? അങ്ങനെയുണ്ടെങ്കിൽ ഒരു ഡോക്ടറെ കാണിക്കുക ആയിരിക്കും നല്ലത്" അപ്പോൾ ആ പിതാവ് സന്തോഷത്തോടെ പറഞ്ഞു - "ഞങ്ങൾ ഹോസ്പിറ്റലിൽ നിന്നാണ് വരുന്നത്. എൻ്റെ മകൻ ജന്മനാ അന്ധനായിരുന്നു. കുറെ ദിവസങ്ങൾക്ക് മുൻപ് കണ്ണിൻ്റെ സർജറി കഴിഞ്ഞു. ഇന്ന് രാവിലെയാണ് ഓപ്പറേഷൻ കഴിഞ്ഞിട്ട് കണ്ണിൻ്റെ കെട്ടഴിച്ചത്. അവൻ ഈ ലോകമെല്ലാം ആദ്യമായി കാണുകയാണ്! അതുകൊണ്ടാണ് ഈ ബഹളം എല്ലാം വെക്കുന്നത് "  ഇതുകേട്ട് ട്രെയിനിൽ ഉ...

(1069) യുവതിയുടെ ജീവൻ രക്ഷിച്ചത്?

  പണ്ട് ഇംഗ്ലണ്ടിൽ നടന്ന ഒരു സംഭവകഥ. അവിടെ നല്ല തിരക്കുള്ള ഒരു സൂപ്പർമാർക്കറ്റ് ഉണ്ട്. സൂപ്പർമാർക്കറ്റിന്റെ ഭാഗമായി അവിടെ വലിയ ഒരു കോൾഡ് സ്റ്റോറേജ് പ്രവർത്തിക്കുന്നു. അവിടെ Cold Storage -നു മുന്നിലായി ഒരു സെക്യൂരിറ്റി ഗാർഡ് എല്ലായിപ്പോഴും നിൽപ്പുണ്ട്. കാറിൽ ജോലിക്കാർ അകത്തേക്ക് വരുമ്പോഴും, കടയിൽ ആൾക്കാർ വരുമ്പോഴും അയാൾ എല്ലാവരെയും സ്വാഗതം ചെയ്യും. പക്ഷേ, ആരും തിരിച്ച് ഒന്ന് പുഞ്ചിരിക്കാറു പോലുമില്ല. എന്നാൽ, ഫ്രീസർ യൂണിറ്റിന്റെ മാനേജരായ യുവതി കാറിൽ അകത്തേക്ക് വരുമ്പോഴും, അതുപോലെ തിരികെ ജോലി കഴിഞ്ഞിട്ട് പോകുമ്പോഴും ബഹുമാനിച്ച് പുഞ്ചിരിക്കാറുണ്ട്. ഒരു ദിവസം - ഫ്രീസർ യൂണിറ്റിന്റെ അവസാനം വാതിൽ അടച്ചിട്ട് പോരുന്ന ഈ യുവതി, ജോലി ചെയ്യുന്നതിനിടയിൽ ചില തകരാറുകൾ കാണുകയുണ്ടായി. എങ്കിലും അത് ശരിയാക്കാം എന്നുള്ള വിചാരത്താൽ വേറെ ആരോടും പറയാതെ പല കാര്യങ്ങളും അവിടെ ചെയ്തുകൊണ്ടിരുന്നു.  പക്ഷേ, അവസാനം പോകാറായപ്പോൾ അതിനുള്ളിലെ Door sensor ഉള്ളത് തുറക്കാൻ പറ്റാത്ത വിധത്തിൽ അടഞ്ഞു പോയി! അവൾ വളരെ ഉച്ചത്തിൽ നിലവിളിച്ചെങ്കിലും ആരും കേട്ടില്ല! മാത്രമല്ല, ആ ഫ്രീസർ യൂണിറ്റിന്റെ തകരാർ മൂലം അതിനുള്ളിലെ തണു...

(1068) പണ്ഡിതന്മാരുടെ കഴുത!

  ഒരിക്കൽ, ഹോജ ആ നാട്ടിലെ പണ്ഡിതന്മാരെ നന്നായി വിമർശിക്കാൻ തുടങ്ങി. പിന്നെ കളിയാക്കാൻ തുടങ്ങി. അവിടെയും അമർഷം തീരാതെ അയാൾ ചന്തയിലും കവലകളിലും നിന്ന് ഉച്ചത്തിൽ വിളിച്ചു കൂവി - "ഇന്നാട്ടിലെ പണ്ഡിതന്മാരും ബുദ്ധിജീവികളും ജനങ്ങളെ വഞ്ചിക്കുകയാണ്. അവർക്ക് വിശേഷിച്ച് യാതൊരു കഴിവും അറിവും ഇല്ല" ഇങ്ങനെ പ്രചരണം നടത്തുന്നത് കൊട്ടാര പണ്ഡിതർക്കും ആചാര്യന്മാർക്കും ദഹിച്ചില്ല. അവർ രാജാവിനോട് പരാതി പറഞ്ഞു. രാജാവ് ഉടൻ തന്നെ ഹോജയെ കൊട്ടാരത്തിൽ വിളിച്ചു വരുത്തി. രാജാവ് നീരസത്തോടെ ചോദിച്ചു - "താങ്കൾ എന്തിനാണ് അറിവുള്ള ആളുകളെ പരിഹസിച്ചു നടക്കുന്നത്? ഞാൻ ഇപ്പോൾ മിടുക്കരായ അഞ്ച് കൊട്ടാര പണ്ഡിതന്മാരെ തൻ്റെ അറിവ് പരിശോധിക്കാനായി നിയോഗിച്ചിരിക്കുന്നു" ഉടൻ, അഞ്ച് പണ്ഡിതന്മാരും ഹോജയുടെ മുന്നിൽ വന്നു നിരന്നു. എന്നാൽ, ഒട്ടും പേടിയില്ലാതെ ഹോജ രാജാവിനോട് ചോദിച്ചു - "എൻ്റെ ബുദ്ധി ഇവർ അളക്കുന്നതിനു മുൻപ് ഇവരോട് എനിക്കൊരു കാര്യം ചോദിക്കാനുണ്ട്. അത് എഴുതിത്തരാനായി അഞ്ചുപേർക്കും കടലാസും മഷിയും രാജാവ് അനുവദിക്കണം" ഉടൻ, രാജാവ് അനുവദിച്ചു. അപ്പോൾ, ഹോജ അഞ്ചുപേരോടും ചോദിച്ചു- "കഴുതയെന്നാൽ എന്ത...

(1067) ഹോജയുടെ പ്രകടനം!

  ഒരിക്കൽ, തുർക്കിയിലെ രാജാവായ ബാദുഷ, ഹോജയെ കൊട്ടാരത്തിലേക്ക് ആളയച്ച് വരുത്തി. അദ്ദേഹം, ഹോജയോടു പറഞ്ഞു -" ഞാൻ നായാട്ടിന് പോകുകയാണ്. എൻ്റെ കൂടെ കുറച്ച് ആളുകൾ വരുന്നുണ്ട്. താനും കൂടെ പോരുക. എങ്കിൽ പിന്നെ കാട്ടിലും എനിക്ക് ചിരിക്കാനുള്ള വക താൻ തരുമെന്ന് ഉറപ്പാണ്" ഹോജ ശരിക്കും ഞെട്ടി! കാരണം, ഹോജ കാട്ടിൽ ഇതുവരെയും പോയിട്ടില്ലാത്തതിനാൽ പേടിച്ചു പോയെങ്കിലും അതു പുറമെ കിട്ടാതെ ഹോജ സമ്മതം അറിയിച്ചു. നായാട്ടിനായി രാജാവിനും ഏതാനും ഭടന്മാർക്കും ഒപ്പം ഹോജയും കാട്ടിലെത്തി. അതിനിടയിൽ ബാദുഷ പറഞ്ഞു -"ആദ്യത്തെ അസ്ത്രം ഹോജയുടേത് ആകട്ടെ. താൻ ആ കാണുന്ന മരത്തിൻ്റെ പൊത്തിൽ അമ്പെയ്യുക" അങ്ങനെ പറഞ്ഞു കൊണ്ട് ഒരു ഭടൻ്റെ അമ്പും വില്ലും ഹോജയ്ക്ക് കൊടുത്തു. ഹോജ അമ്പെയ്തപ്പോൾ മരത്തിൻ്റെ അടുത്തു പോലും എത്തിയില്ല. അതുകണ്ട് രാജാവും ഭടന്മാരും ആർത്തുചിരിച്ചു! അന്നേരം ഹോജ പറഞ്ഞു -" രാജാവേ, ഈ ഭടൻ്റെ അമ്പെയ്ത്ത് അവൻ്റെ വില്ലു കുലച്ച് ഞാൻ കാണിച്ചതാണ്. ഇനി രാജാവിൻ്റെ അമ്പും വില്ലും തരിക" എന്നിട്ട്, രാജാവിൽ നിന്നും വാങ്ങി അമ്പെയ്തപ്പോൾ മരത്തിൻ്റെ കീഴെ ചെന്നു പതിച്ചു. അവരെല്ലാം വീണ്ടും പൊട്ടിച്ചിരി...

(1066) ഹോജയുടെ കരച്ചിൽ!

  ഹോജയുടെ കരച്ചിൽ കേട്ടാണ് ചില ചങ്ങാതികൾ അയാളുടെ വീട്ടിലെത്തിയത്. വിവരം തിരക്കിയപ്പോൾ ഹോജയുടെ കഴുത അന്നു രാവിലെ രോഗം മൂലം ജീവൻ വെടിഞ്ഞെന്ന് മനസ്സിലായി. അന്നേരം ഒരു സുഹൃത്ത് ചോദിച്ചു - "താങ്കളുടെ ഭാര്യ മരിച്ചപ്പോൾ പോലും ഇത്രയും കരച്ചിൽ ഇല്ലായിരുന്നല്ലോ. എന്തിനാണ് ഒരു കഴുതയ്ക്കു വേണ്ടി ഇങ്ങനെ കരയുന്നത്?" ഹോജ പറഞ്ഞു -"എൻ്റെ ഭാര്യ മരിച്ചപ്പോൾ എല്ലാവരും ആശ്വസിപ്പിച്ചത് വേറെ ഒരു സ്ത്രീയെ വിവാഹം ചെയ്തു തരാം എന്നാണ്. എന്നാൽ, എൻ്റെ കഴുത ചത്തിട്ട് മറ്റൊരു കഴുതയെ വാങ്ങിത്തരാമെന്ന് ആരും ഇതുവരെയും പറഞ്ഞില്ല" അവിടെ കൂടിയവർ ഹോജയെ പരിഹസിച്ചിട്ട് മടങ്ങിപ്പോയി. Written by Binoy Thomas, Malayalam eBooks-1066- Hoja Mulla story series - 43, PDF - https://drive.google.com/file/d/1IKwhd3ZmsUDwyuV68pJO4RnMVl03urFe/view?usp=drivesdk

(1065) ഹോജയുടെ അമ്പെയ്ത്ത് !

ഒരു ദിവസം, രാത്രി ഉറക്കത്തിനിടയിൽ ഹോജ എണീറ്റ് ജനാലയിലൂടെ വെളിയിലേക്ക് നോക്കി. അയാൾ ഞെട്ടി! അരണ്ട വെളിച്ചത്തിൽ വെള്ളനിറമുള്ള കുപ്പായവുമായി മുറ്റത്ത് ഒരാൾ നിൽക്കുന്നു. ഉടൻ, ഹോജ തൻ്റെ അമ്പും വില്ലും കയ്യിലെടുത്തു. സർവ്വ ശക്തിയുമെടുത്ത് അമ്പ് തൊടുത്തു. അത് ലക്ഷ്യസ്ഥാനത്ത് തുളച്ചുകയറി. ഹോജ വാതിൽ തുറന്ന് പുറത്തേക്ക് ഓടി. എന്നാൽ അതേ വേഗത്തിൽ തിരികെ ഓടി വീട്ടിൽ കയറി വാതിലടച്ചു. ഈ ശബ്ദകോലാഹലം കേട്ട്, ഭാര്യ ആമിന എണീറ്റ് ചോദിച്ചു - "നിങ്ങൾ ഈ രാത്രിയിൽ എന്തെടുക്കുകയാണ്?" ഹോജ ആശങ്കയോടെ പറഞ്ഞു -"കുറച്ച് മുൻപ് ഞാൻ മരിച്ചു പോയേനെ. ശക്തിയുള്ള അമ്പ് തുളച്ചുകയറിയത് മുറ്റത്ത് കിടന്ന വെള്ള കുപ്പായത്തിലാണ്. ഭാഗ്യം. ഞാൻ അതിനുള്ളിൽ ഇല്ലായിരുന്നു!" മറ്റൊരു ദിവസം, വലിയൊരു ശബ്ദം കേട്ടുകൊണ്ടാണ് ആമിന ഹോജയുടെ മുറിയിലേക്ക് വന്നത്. ആമിന ചോദിച്ചു - "ഇവിടെ എന്താണ് മറിഞ്ഞു വീണ ശബ്ദം കേട്ടത്?" ഹോജ കട്ടിലിൽ കുത്തിയിരിക്കുകയാണ്. വിഷമത്തോടെ പറഞ്ഞു: "ഓ, അത്... എൻ്റെ കുപ്പായം താഴെ വീണതാണ്" ആമിന സംശയത്തോടെ ചോദിച്ചു - "ഒരു കുപ്പായം വീണാൽ ഇത്രയും വലിയ ശബ്ദം കേൾക്കുമോ?" ഹോജ മുരണ്ട...

(1064) ആമിനയുടെ കോഴിക്കറി!

  ഒരിക്കൽ, ഹോജ ചന്തയിൽ നിന്നും മേടിച്ച കോഴിയെ ഭാര്യ ആമിനയെ ഏൽപിച്ചു. ഭാര്യ കോഴിക്കറി വച്ച് പാത്രം മൂടിയ ശേഷം അയലത്തെ സ്ത്രീയുമായി വർത്തമാനം പറയാൻ പോയി. ആ നേരത്ത്, അപരിചിതനായ മനുഷ്യൻ ഹോജയുടെ അടുക്കളയിൽ കയറി കോഴിക്കറി വാരിവലിച്ച് തിന്നാൻ തുടങ്ങി! എന്നാൽ, ഈ കാഴ്ച കണ്ടുകൊണ്ടാണ് ഹോജ അടുക്കളയിലേക്കു വന്നത്. ഹോജയെ കണ്ടപ്പോൾ അവൻ പെട്ടെന്ന് ഓടി മറഞ്ഞു. ഇതേ സമയം, ഹോജ ആരോടും ഒന്നും മിണ്ടാതെ അടുത്തുള്ള ഒരു കുളത്തിൻ്റെ അരികിൽ പോയി കുത്തിയിരുന്നു. അന്നേരം ഒരാൾ ഹോജയോട് ചോദിച്ചു - "താങ്കൾ എന്തിനാണ് ഇവിടെ വിഷമിച്ച് ഇരിക്കുന്നത്?" ഹോജ: ''എൻ്റെ ഭാര്യ ആമിന ഉണ്ടാക്കിയ കോഴിക്കറി കട്ടുതിന്നിട്ട് ഒരുവൻ ഓടിയിട്ടുണ്ട്. കോഴിക്കറിയുടെ എരിവ് കാരണം ഞാൻ ഈ കുളത്തിലെ വെള്ളം കുടിക്കാൻ ഇങ്ങോട്ടു പോരും. ആമിനയുടെ കോഴിക്കറി തിന്നവൻ ഇവിടെ വരാതെ തരമില്ല!" അയാൾ ഹോജയുടെ മണ്ടത്തരം ഓർത്ത് പൊട്ടിച്ചിരിച്ചു. Written by Binoy Thomas, Malayalam eBooks - 1064- Hoja stories - 41, PDF- https://drive.google.com/file/d/16z2EqtCl3MLgiRoT9cdsKgwXOPRpNLsz/view?usp=drivesdk

(1063) ഹോജയുടെ ഭാര്യ!

  ഒരു ദിവസം ഹോജ വീടിൻ്റെ മുറ്റത്ത് നിൽക്കുന്ന നേരം. അപ്പോൾ, സുഹൃത്ത് ഒരു കഴുതയെ വലിച്ചു കൊണ്ട് പോകുന്നതു കണ്ടു. ഹോജ ചോദിച്ചു - "ഈ കഴുതയുമായി താങ്കൾ എവിടെ പോകുന്നു?" "ഹോജാ, താൻ ഈ കഴുതയെ നോക്ക്. എത്ര കഴിച്ചാലും ഇതിൻ്റെ വയറു നിറയില്ല. എന്നാലോ? യാതൊരു പണിക്കും ഇപ്പോൾ ഇതിനെ കൊള്ളില്ല. 30 വയസ്സ് പ്രായമായി. ചന്തയിൽ വിറ്റിട്ട് രണ്ട് ചെറുപ്പമായ കഴുതയെ മേടിക്കണം" അത് നല്ലൊരു കാര്യമായി ഹോജയ്ക്കു തോന്നി. അടുത്ത ദിവസം രാവിലെ ഭാര്യയുടെ കയ്യിൽ പിടിച്ചു വലിച്ച് ഹോജ ചന്തയിലേക്കുള്ള വഴിയിലൂടെ നടന്നു. അന്നേരം, മുൻപ് കണ്ട അതേ സുഹൃത്ത് എതിരെ വരുന്നുണ്ടായിരുന്നു. അയാൾ ചോദിച്ചു: "ഹോജ ഭാര്യയുമായി എങ്ങോട്ടാണ്?" ഹോജ: "ഇന്നലെ താൻ ചെയ്ത പോലെ ഒരു നല്ല കാര്യം ചെയ്യാൻ പോകുകയാണ്. നാല്പതു വയസ്സു കഴിഞ്ഞ ആമിന ഭയങ്കരമായി ഭക്ഷണം കഴിക്കും. പക്ഷേ, പണി ചെയ്യാൻ മടിയുമാണ്. അതിനാൽ, ഇവളെ ചന്തയിൽ വിറ്റിട്ട് 20 വയസ്സുള്ള രണ്ട് പെണ്ണുങ്ങളെ വാങ്ങണം" ഹോജയുടെ വിചിത്ര ചിന്താഗതി കണ്ട് ചങ്ങാതി ഞെട്ടി! Written by Binoy Thomas, Malayalam eBooks-1063-Hoja stories - 40, PDF- https://drive.google.com/fi...

(1062) ഹോജയുടെ വാൾ!

  ഒരിക്കൽ, ഹോജ മുല്ല ദൂരെ ദിക്കിലുള്ള ഒരു സ്ഥലത്തേക്ക് പോകുകയായിരുന്നു. കൂടെ കഴുതയും ഉണ്ടായിരുന്നു. അതു കണ്ടപ്പോൾ സുഹൃത്ത് ഹോജയെ ഉപദേശിച്ചു. "നിങ്ങൾ പോകുന്ന വഴിയിൽ പല സ്ഥലത്തും വിജനമായ പ്രദേശങ്ങൾ ഉണ്ട്. കഴുതയെ മോഷ്ടിക്കുന്നത് അവിടെയുള്ള കള്ളന്മാരുടെ സ്ഥിരം ഏർപ്പാടാണ്. അതുകൊണ്ട് കഴുതയെ വീട്ടിൽ കെട്ടിയിട്ട് തനിച്ചു പോയാൽ മതിയല്ലോ" ഹോജ പറഞ്ഞു -"ഞാൻ തിരികെ വരുമ്പോൾ കഴുത വീട്ടിൽ നിന്നും മോഷണം പോയാലോ?" അന്നേരം, ചങ്ങാതി പറഞ്ഞു -"എങ്കിൽ, മുല്ലാക്ക ഒരു കാര്യം ചെയ്യ്. എൻ്റെ കയ്യിലുള്ള വാൾ തരാം. അതുമായി പോയാൽ കള്ളന്മാരെ കാണുമ്പോൾ സഹായമാകും" ഹോജ ആ വാളുമായി യാത്ര തിരിച്ചു. ഏറെ ദൂരം പിന്നിട്ടപ്പോൾ വിജനമായ ഒരു സ്ഥലത്ത് വന്ന നേരം. അവിടെ ഒരാൾ എതിരെ വരുന്നതു കണ്ടു. ഹോജ ഉടൻ, കഴുതപ്പുറത്തു നിന്നും ചാടി ഇറങ്ങി വാൾ നീട്ടിപ്പിടിച്ച് അയാളുടെ നേർക്ക് ചെന്നു. ആ മനുഷ്യൻ ഒരു സാധുവായിരുന്നു. ഹോജ വാളുമായി വരുന്നതു കണ്ട് പേടിച്ചരണ്ട് നിൽക്കുമ്പോൾ ഹോജ പറഞ്ഞു -"ഇതാ, ഈ വാൾ നിങ്ങൾ എടുത്തു കൊള്ളൂ. പകരം, ഈ കഴുതയെ എനിക്കു വിട്ടുതരണം" ഹോജ കൊടുത്ത വാളുമായി അയാൾ സന്തോഷത്തോടെ സ്ഥലം വിട്ട...

(1061) ഹോജയുടെ കാഴ്ച!

ഹോജ മുല്ലയുടെ പല പ്രവൃത്തികളും മറ്റുള്ളവരിൽ നിന്നും വളരെ വ്യത്യസ്തങ്ങളായിരുന്നു. ജനങ്ങൾ ഇതിനെ കണ്ടതും വേറിട്ട രീതിയിലായിരുന്നു. ചിലപ്പോൾ അതിനൊക്കെയുള്ള പ്രതികരണമായി ബുദ്ധിമാൻ, മിടുക്കൻ, അത്ഭുതം എന്നൊക്കെ പറയുന്ന പോലെ തന്നെ മറുവശത്ത് മണ്ടൻ, ഭ്രാന്തൻ, പൊട്ടൻ എന്നിങ്ങനെയും കേൾക്കേണ്ടി വന്നിട്ടുണ്ട്. ഒരിക്കൽ, ഇരുട്ടാകുന്നതിനു മുൻപ് വലിയ റാന്തൽ വിളക്കുമായി നടക്കുന്ന ഹോജയെ കണ്ടപ്പോൾ ആളുകൾ ചോദിച്ചു - "ഇതെന്താണ് മുല്ലാക്ക? തനിക്ക് പകലും കണ്ണു കണ്ടുകൂടെ?" ഹോജ പറഞ്ഞു -"എൻ്റെ കാഴ്ചയ്ക്ക് യാതൊരു കുഴപ്പവുമില്ല. പക്ഷേ, എനിക്ക് എതിരെ വരുന്ന ആളുകളിൽ ആർക്കെങ്കിലും കാഴ്ച കുറഞ്ഞവരായി വന്നാലോ? അവർ എന്നെ ഇടിക്കാതെ ഇരിക്കാക്കാനാണ് ഞാൻ വിളക്ക് പിടിച്ചിരിക്കുന്നത്" "ഈ ഹോജയ്ക്ക് ഭ്രാന്താണ്" എന്നു പറഞ്ഞു കൊണ്ട് ആളുകൾ നടന്നകന്നു. മറ്റൊരു അവസരത്തിൽ ചന്തയിലെ തിരക്കേറിയ സ്ഥലത്ത് ഹോജ നിലത്ത് ഇരിക്കുന്നതു കണ്ട് ജനങ്ങൾ ചോദിച്ചു - "ഹോജ എന്തിനാണ് ഇവിടെ വെറുതെ ഇരിക്കുന്നത്?" ഹോജ മുല്ല പറഞ്ഞു -"ഇവിടെ ഒരു വലിയ സംഭവം നടക്കുമെന്ന് എൻ്റെ മനസ്സ് പറയുന്നു. ആളുകൾ എല്ലാം ഓടിക്കൂടിയിട്ട...

(1060) കഴുതയുടെ അമളി!

  സിൽബാരിപുരം കാടാകെ നിറയെ പലതരം വന്യമൃഗങ്ങൾ വസിച്ചിരുന്ന കാലമായിരുന്നു അത്. കാട്ടിലെ സിംഹത്തിന് ഇരകളെ കാണിച്ചു കൊടുക്കുന്ന പണിയായിരുന്നു കുറുക്കൻ്റേത്. മാനിറച്ചിയും മുയലിറച്ചിയും തിന്നു മടുത്തപ്പോൾ സിംഹം പറഞ്ഞു: "കഴുതയിറച്ചി തിന്നിട്ട് ഒരുപാട് നാളായി. നീ പോയി ഒരു കഴുതയെ സൂത്രത്തിൽ ഇങ്ങോട്ടു കൊണ്ടുവരാൻ നോക്കണം" ഒരു കഴുത പുല്ലു തിന്നു നടന്നപ്പോൾ അതിനടുത്തായി കുറുക്കൻ ധ്യാനത്തിൽ ഇരിക്കുന്ന പോലെ ഇരുന്നു. കഴുത പേടിച്ച് കുറച്ച് അകലെയായി നിന്ന് കാര്യം തിരക്കി. കുറുക്കൻ പറഞ്ഞു -"ഗുഹയിലെ സിംഹം അവൻ്റെ ചെയ്തികളിൽ വിഷമം തോന്നി ഇനിയുള്ള കാലം ഒരു കഴുതയെ രാജാവാക്കാനാണ് തീരുമാനം. ഞാൻ മന്ത്രിയും. പക്ഷേ, ഇതിന് ഏത് കഴുതയെ തെരഞ്ഞടുക്കും എന്നാണ് എൻ്റെ ആശയക്കുഴപ്പം" ഉടൻ, മണ്ടൻ കഴുത പറഞ്ഞു -"ഈ കാടിൻ്റെ ചരിത്രത്തിൽ ഞങ്ങളുടെ വർഗ്ഗത്തിന് ഇങ്ങനെയുള്ള സൗഭാഗ്യം വന്നിട്ടില്ല. നമുക്ക് സിംഹത്തെ പോയി കാണാം" ഗുഹയുടെ മുന്നിലെത്തിയതും സിംഹം കഴുതയെ വീശിയടിച്ചു. കഴുതച്ചെവി ഒരെണ്ണം തെറിച്ചു! പക്ഷേ, കഴുത ഓടി! അന്നേരം, പതിയെ കുറുക്കൻ പിറകെ ചെന്നു.  കഴുത അമറി - "എടാ, ദുഷ്ടാ, നീ എന്നെ ചതിക്കു...

(1059) സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട!

  പണ്ടുപണ്ട്, സിൽബാരിപുരം കൊടുംകാടായി കിടന്നിരുന്ന സമയം. ആ കാട്ടിൽ കടുവയും സിംഹവും ഒന്നുമില്ല. എന്നാൽ, ആനകൾ ഏറെയുള്ള കാടായിരുന്നു അത്. ഒരു ദിവസം, പത്തോളം കുട്ടിക്കൊമ്പന്മാർ തീറ്റി തിന്ന് നടക്കുന്ന നേരത്ത്, ഒരു വയസ്സൻ പിടിയാന അതുവഴി വന്നപ്പോൾ പറഞ്ഞു -"മക്കളേ, ആ കാണുന്ന കുന്നിൻ ചെരിവിലേക്കു പോകരുത്. ദുഷ്ടന്മാരായ മനുഷ്യർ വലിയ കുഴികൾ ഉണ്ടാക്കിയിട്ട് കരിയിലയിട്ട് മൂടിയിട്ടുണ്ട്. അത്തരം വാരിക്കുഴിയിൽ വീണാൽ നമുക്ക് തിരിച്ചു കയറാൻ ആവില്ല. മനുഷ്യർ പിടിച്ചു കൊണ്ട് പോകും!" അതു ശ്രദ്ധിച്ച് മിക്കവാറും ആനകളും ആ പ്രദേശം ഒഴിവാക്കാൻ തീരുമാനിച്ചു. എന്നാൽ, വികൃതിയായ കുട്ടിക്കൊമ്പൻ പറഞ്ഞു - "ഈ കാട്ടിലെ ശക്തരായ നമ്മളെ ചെറിയ മനുഷ്യർ എങ്ങനെ പിടിക്കുമെന്നാണ്? അതൊക്കെ വെറും മണ്ടത്തരമാണ്" അന്നേരം, കൂട്ടുകാർ അവനെ വിലക്കി - "ആനയമ്മ നമ്മളേക്കാൾ കാട് ഒരുപാട് കണ്ടതാണ്. അതുകൊണ്ട് അതിൽ കാര്യമുണ്ട്" അപ്പോൾ, കുട്ടിക്കൊമ്പൻ ചിന്നം വിളിച്ച് തൻ്റെ ശക്തി അറിയിച്ച് കുന്നിൻ ചരിവിലേക്ക് പോയി. പനയോല ചാഞ്ഞു കിടക്കുന്ന സ്ഥലത്തേക്ക് അവൻ നടന്ന് അടുത്തപ്പോൾ വാരിക്കുഴിയിലേക്ക് വീണു! സർവ്വശക്തിയുമെടുത്ത് ...

(1058) ഇരിക്കുന്ന കമ്പ് മുറിക്കരുത്!

  പണ്ടുകാലത്തെ സിൽബാരിപുരം ദേശത്ത് ഒരു നാടുവാഴി ഉണ്ടായിരുന്നു. ശങ്കുണ്ണി എന്നായിരുന്നു അയാളുടെ പേര്. അയാളുടെ കാര്യസ്ഥനായിരുന്നു രാജപ്പൻ. രാജപ്പനെ വിശ്വാസമാകയാൽ പണമിടപാടുകൾ വരെ നാടുവാഴി വിശ്വസിച്ച് ഏൽപ്പിക്കുമായിരുന്നു. നാട്ടുകാർ മിക്കവാറും അസൂയയോടെ പറയുന്ന ഒരു കാര്യമുണ്ട് - "കിട്ടുകയാണെങ്കിൽ രാജപ്പൻ്റെ ജോലി കിട്ടണം. എന്താ, സുഖം? കനത്ത ശമ്പളം, സർവ്വ സ്വാതന്ത്ര്യവും ഉള്ള തറവാട്. ഇതൊക്കെയാണ് രാജയോഗം എന്നു പറയുന്നത്!" അങ്ങനെ ഏതാനും വർഷങ്ങൾ പിന്നിട്ടു. ഒരു രൂപയുടെ തിരിമറി പോലും നടത്താതെ കാര്യങ്ങൾ ഭംഗിയായി മുന്നോട്ടു പോകുന്ന സമയമായിരുന്നു രാജപ്പൻ്റെ കാര്യങ്ങളിൽ ഉണ്ടായിരുന്നത്. എന്നാൽ, ഒരിക്കൽ കൃഷി ആവശ്യത്തിനായി മറ്റൊരു നാടുവാഴിയിൽ നിന്നും ആയിരം രൂപ ശങ്കുണ്ണി കടം വാങ്ങിയിരുന്നു. പലിശ സഹിതം ആയിരത്തി ഇരുന്നൂറ് രൂപ തിരികെ ഏൽപ്പിക്കാനായി രാജപ്പൻ്റെ കയ്യിൽ കൊടുത്തു വിട്ടു. ദുർഘടം പിടിച്ച വഴിയിലൂടെ നടന്നപ്പോൾ അയാൾ ആദ്യമായി വേറിട്ട വഴികളിലൂടെ ചിന്തിച്ചു പിറുപിറുത്തു - "എന്നും ഒരു നാടുവാഴിയുടെ കീഴിൽ കഴിഞ്ഞാൽ മതിയോ? ഈ രൂപയുമായി കോസലപുരം ദേശത്ത് ചെന്നാൽ വലിയ കച്ചവടം തുടങ്ങാം. അവിടെ പ്രഭു...

(1057) ഐകമത്യം മഹാബലം!

  സിൽബാരിപുരം ദേശത്തെ വീടുകളിൽ കോഴി വളർത്തൽ പതിവായിരുന്നു. അതുകൂടാതെ ഉടമസ്ഥരില്ലാത്ത കോഴികളും പെരുകി. അക്കാലത്ത്, ലഭ്യത കൂടുതലാകയാൽ കോഴിമുട്ടയ്ക്കും കോഴിയിറച്ചിക്കും യാതൊരു വിലയും ഇല്ലായിരുന്നു. കോഴികളുടെ പെരുപ്പം കാരണം ഒരിക്കൽ കാട്ടിലെ കുറുക്കൻ രാത്രിയിൽ നാട്ടിലേക്ക് ഇറങ്ങി ഓരോ കോഴിയെ പിടിക്കാൻ തുടങ്ങി.  എണ്ണമറ്റ കോഴികൾ ഉള്ളതിനാൽ നാട്ടുകാർ അതൊന്നും അറിഞ്ഞതായി ഭാവിച്ചില്ല. പക്ഷേ, കോഴികൾക്ക് മുഴുവനും ജീവനിൽ പേടിയായിത്തുടങ്ങി. തങ്ങളിൽ ആരെയാണ് ഓരോ രാത്രിയിലും കൊണ്ടുപോകുന്നത് എന്ന് അറിയാൻ പാടില്ലല്ലോ. അവർ എല്ലാവരും കൂടി ജനവാസം കുറഞ്ഞ ഒരു പ്രദേശത്ത് പകൽ ഒന്നിച്ചു കൂടി. പ്രായത്തിൽ മൂത്ത കോഴിമൂപ്പൻ പറഞ്ഞു -"ഇതെല്ലാം നമ്മുടെ വിധിയാണ്. നമ്മൾ കോഴികൾ വിചാരിച്ചാൽ സൂത്രശാലിയായ കുറുക്കനെ തോൽപ്പിക്കാൻ പറ്റില്ല" എല്ലാവരും അതു തലകുലുക്കി സമ്മതിച്ചപ്പോൾ ബുദ്ധിശാലിയായ ഒരു പൂവൻ കോഴി പറഞ്ഞു -"കുറുക്കൻ്റെ ബുദ്ധിയെ നമ്മളും ബുദ്ധിശക്തി ഉപയോഗിച്ച് നേരിടണം. ഇന്നു രാത്രി ഒരു കോഴിക്കൂട് മാത്രം തുറന്നിടണം. അന്നേരം കുറുക്കൻ മറ്റുള്ളവരുടെ വാതിൽ തള്ളിത്തുറക്കാതെ ആ കോഴിക്കൂട്ടിൽ കയറും. ആ നിമിഷം നമ്മൾ എല...

(1056) സാരസ കൊക്കുകൾ!

  പണ്ടു പണ്ട്, സിൽബാരിപുരം ദേശമാകെ നാടും കാടും ഇടകലർന്ന് കിടന്നിരുന്ന കാലം. ഒരിക്കൽ, ബ്രഹ്മാവിന് ഒരാഗ്രഹം തോന്നി - ഭൂമിയിൽ ഏറ്റവും സ്നേഹവും അനുകമ്പയും ഉള്ളത് ഏതു ജീവിക്കാണെന്ന് കണ്ടു പിടിക്കണം. അതിനായി ഭൂമിയിലൂടെ അതിവേഗം പറന്നു. മനുഷ്യർ പലതരം ദുശ്ശീലങ്ങളും തിന്മകളും ദുഷ്ടതകളും നിറഞ്ഞതാണെന്ന് മനസ്സിലാക്കി. മൃഗങ്ങൾ മറ്റുള്ളവയെ കൊന്നു തിന്നുന്നതും കണ്ടു. ചില സാധുവായ മൃഗങ്ങൾ പോലും അവരിൽത്തന്നെ മേൽക്കോയ്മ നേടാനായി സഹജീവികളെ ഉപദ്രവിക്കുന്നതും കണ്ടു. ബ്രഹ്മാവിൻ്റെ മനസ്സു മടുത്ത് തിരികെ സ്വർഗ്ഗത്തിലേക്ക് പോകാനായി പുറപ്പെട്ടു. അങ്ങനെ ആകാശത്തിലൂടെ പറക്കുന്ന സമയം നട്ടുച്ച നേരമായിരുന്നു. അപ്പോഴാണ് ഇണപ്പക്ഷികളായ രണ്ട് സാരസ കൊക്കുകൾ ബ്രഹ്മാവിനെ കണ്ടത്. ഉടൻ, ആൺപക്ഷി പറഞ്ഞു -"നോക്കൂ! അതൊരു ദിവ്യ മനുഷ്യനാണ്. അതിനാലാണ് ഇങ്ങനെ പറക്കാൻ പറ്റുന്നത്. എന്നാൽ, ശക്തിയേറിയ വെയിലേറ്റ് അയാൾ തളർന്നു വീഴും" പെട്ടെന്ന്, രണ്ടു പക്ഷികളും ചിറക് വിരിച്ച് ബ്രഹ്മാവിൻ്റെ മുകളിലൂടെ പറന്ന് നിഴൽ കൊടുത്തു. ഈ കാരുണ്യം കണ്ട് ബ്രഹ്മാവ് അവരെ അനുഗ്രഹിച്ചു - "ഞാൻ ഭൂമിയിലെങ്ങും ഇതു പോലെ കരുണ ആഗ്രഹിക്കുന്നവരെ കണ്ടില്ല. അ...

(1055) പൂട്ട് തുറന്ന വിദ്യ!

  പണ്ടുകാലത്ത്, സിൽബാരിപുരംദേശം വിക്രമൻ രാജാവ് ഭരിച്ചു കൊണ്ടിരുന്ന സമയം. അദ്ദേഹത്തിന് പുതിയ ഒരു മന്ത്രിയെ നിയമിക്കേണ്ട ആവശ്യം വന്നുചേർന്നു. അതിനു വേണ്ടിയ ക്രമീകരണങ്ങൾ ചെയ്തു. പലതരം പരീക്ഷകളിൽ വിജയിച്ച് അഞ്ചുപേർ ഒരു പോലെ മുന്നിലെത്തി. ഏകദേശം, കഴിവുകൾ സമാനമായതിനാൽ രാജാവ് ആശയക്കുഴപ്പത്തിലായി. ഒടുവിൽ, മറ്റൊരു ബുദ്ധിപരീക്ഷ ഏർപ്പാടാക്കാൻ രാജാവ് തീരുമാനിച്ചു. ആശാരിയെ വിളിച്ച് കൊട്ടാരത്തിലെ അഞ്ചു മുറികളിൽ പ്രത്യേകമായി പൂട്ടും താഴും പിടിപ്പിക്കാൻ നിർദ്ദേശിച്ചു. അഞ്ചുപേരെയും ഓരോ മുറിയിലാക്കി വാതിൽ പുറത്തു നിന്നും താഴിട്ട് പൂട്ടി! അഞ്ചു പേരും ഇത് അത്ഭുതത്തോടെ നോക്കി നിന്നു. കാരണം, വാതിലിൻ്റെ പൂട്ടും താഴും അവർക്ക് അകത്തു നിന്ന് നോക്കിയാൽ വ്യക്തമായി കാണാമായിരുന്നു. രാജാവ് അവരുടെ മുന്നിലേക്ക് വന്നു പറഞ്ഞു -"ഇപ്പോൾ ഈ മുറി പുറത്തു നിന്നും പൂട്ടിയിരിക്കുകയാണ്. എന്നാൽ, നിങ്ങളിൽ ആർക്കെങ്കിലും ഈ പൂട്ടും താഴും മറികടന്ന് വെളിയിൽ വരാൻ പറ്റിയാൽ അയാളെ അടുത്ത മന്ത്രിയാക്കും "  അഞ്ചുപേരും ഇതുകണ്ട് നിരാശരായി. ഒന്നാമൻ പറഞ്ഞു -"നമ്മളെ പൂട്ടിയിട്ട് എങ്ങനെ പുറത്തു കടക്കാനാണ്? ഈ അവസാന ഘട്ടത്തിൽ നമ്മൾ തോ...

(1054) മരംകൊത്തി ഉണ്ടായ കഥ!

  പണ്ടുകാലത്തെ സിൽബാരിപുരം ദേശം. മിക്കവാറും പ്രദേശങ്ങളും ഗ്രാമങ്ങളായി കിടന്നിരുന്ന സമയം. ആ നാട്ടിലെ വിറകുവെട്ടുകാരനായ രാമു മരത്തിൽ നിന്നും താഴെ വീണ് മരിച്ചപ്പോൾ മുതൽ മീനാക്ഷിക്ക് ദുരിത കാലം തുടങ്ങി. കാരണം, രാമുവിൻ്റെ അമ്മയായ നാണിയമ്മയുടെ ദുഷ്ടത്തരങ്ങൾ കൂടി വന്നു. മീനാക്ഷിയേക്കുറിച്ച് നാടുനീളെ അപവാദങ്ങൾ പറഞ്ഞു നടക്കാൻ തുടങ്ങി. സമർഥമായി സംസാരിക്കാൻ പറ്റുന്ന ആ സ്ത്രീ ഒടുവിൽ വിജയിച്ചു. അതായത്, മീനാക്ഷിയെ കാണുന്ന മാത്രയിൽ തന്നെ പലതരം കുറ്റപ്പെടുത്തലുകളും മുന വച്ച ചോദ്യങ്ങളും നാട്ടുകാർ ചോദിക്കും. അങ്ങനെ, മീനാക്ഷി സഹികെട്ട് ആ നാട്ടിൽ നിന്നും എങ്ങോട്ടോ പോയി മറഞ്ഞു. എങ്കിലും നാണിയമ്മയുടെ രീതികൾ ഒട്ടും മാറിയിട്ടില്ലായിരുന്നു. ഒരു ദിവസം - ഒരു സന്യാസി നാണിയമ്മയുടെ വീടിനു മുന്നിലെത്തി. " ഇവിടാരും ഇല്ലേ? എനിക്ക് അല്പം കഞ്ഞി കിട്ടിയാൽ കൊള്ളാമായിരുന്നു" ഉടൻ, നാണിയമ്മ തിണ്ണയിലേക്ക് ഇറങ്ങി വന്ന് സന്യാസിയെ ശകാരിച്ചു - "ഇവിടെ ഒന്നും കഴിക്കാനില്ല" സന്യാസി തുടർന്നു - "കുറച്ച് കഞ്ഞി വെള്ളമെങ്കിലും കിട്ടിയാൽ?" നാണിയമ്മ ദേഷ്യപ്പെട്ടു -"ഇവിടെ നിന്നും പച്ചവെള്ളം തനിക്ക് ഞാൻ തരു...

(1053) പ്രകാശമേറിയ കാര്യം!

  പണ്ടുപണ്ട്, സിൽബാരിപുരം ദേശത്തെ ഗുരുവിൻ്റെ ഒരു ആശ്രമം. പലതരം വിഷയങ്ങൾ അവിടെ പത്ത് കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. പക്ഷേ, അതിൽ മിക്കവയും വേറിട്ട കാര്യങ്ങളാകും. കാരണം, തൻ്റെ കുട്ടികൾ എവിടെ പോയാലും ഏതു പ്രതികൂല സാഹചര്യത്തിലും വീണു പോകരുത് എന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. ഒരു ദിവസം - പ്രധാന ശിഷ്യനെ തെരഞ്ഞെടുക്കാനുള്ള കാര്യം ഗുരു ആലോചിച്ചു. അതിനായി പത്തു പേരെയും അടുത്തേക്ക് വിളിച്ചു - "നിങ്ങൾക്കായി ഞാൻ ഒരു പരീക്ഷണം നടത്താൻ പോകുന്നു. നിങ്ങൾക്ക് ലഭ്യമായതിൽ ഏറ്റവും പ്രകാശമേറിയ കാര്യം മൂന്ന് ദിവസത്തിനുള്ളിൽ എനിക്കു സമ്മാനിക്കണം. ഏറ്റവും നല്ലത് തരുന്നവർക്ക് പ്രധാന ശിഷ്യൻ എന്ന പദവി ലഭിക്കും" ശിഷ്യന്മാരിൽ പലരും നല്ല പണമുള്ളവരായിരുന്നു. അക്കാലത്ത് ഏറ്റവും വിലയുള്ളത് വജ്രത്തിനായിരുന്നു. മാത്രമല്ല, രാത്രിയിൽ പ്രകാശിക്കുകയും ചെയ്യുമല്ലോ. ആ കാരണത്താൽ നാലു കുട്ടികൾ അവരുടെ സമ്പത്ത് വഴി ഏർപ്പാടാക്കിയ പ്രകാശിക്കുന്ന കല്ലുകൾ സ്വന്തമാക്കി ഗുരുവിന് കൊടുത്തു. മറ്റൊരാൾ, കാട്ടിലെ ഏറ്റവും മിന്നുന്ന രീതിയിലുള്ള അപൂർവ്വമായ പൂക്കൾ ഗുരുവിന് കൊടുത്തു. വേറെ ഒരുവനാകട്ടെ, പ്രകാശിക്കുന്ന സൂര്യനെ ഉജ്ജ്വ...

(1052) തത്തമ്മേ പൂച്ച പൂച്ച!

  പണ്ടുപണ്ട്, സിൽബാരിപുരം ദേശത്ത് ഒരു സാധുവായ മനുഷ്യനും ഭാര്യയും ജീവിച്ചിരുന്നു. അവർക്ക് കുട്ടികൾ ഇല്ലായിരുന്നു. സ്വന്തമായി കൃഷി ചെയ്യാനുള്ള സ്ഥലം ഇല്ലായിരുന്നെങ്കിലും മറ്റുള്ളവരുടെ സ്ഥലം പാട്ടത്തിന് എടുത്തായിരുന്നു നെൽകൃഷി ചെയ്തിരുന്നത്. ഒരിക്കൽ, അവരുടെ വീട്ടിലേക്ക് എവിടെ നിന്നോ ഒരു പൂച്ച കയറി വന്നു. യാതൊരു സ്നേഹവും ഇല്ലാത്ത പൂച്ചയെങ്കിലും കുട്ടികൾ ഇല്ലാത്ത വിഷമത്തിൽ അതിനെ ഈ ദമ്പതികൾ നല്ല ഭക്ഷണം കൊടുത്ത് വളർത്തി. മറ്റൊരിക്കൽ- ഒരു തത്ത, പരുന്തിൻ്റെ ആക്രമണത്തിൽ പരുക്കേറ്റ് ആ വീട്ടിൽ അഭയം പ്രാപിച്ചു. കുറെ ദിവസങ്ങളുടെ സ്നേഹ പരിചരണം കൊണ്ട് തത്ത ആരോഗ്യം വീണ്ടെടുത്തു. എന്നാൽ, തത്തയുടെ വരവ് പൂച്ചയ്ക്ക് ഇഷ്ടമായില്ല. കാരണം, തത്തയെ വർത്തമാനം പറയാൻ പഠിപ്പിക്കുന്നത് പൂച്ചയ്ക്ക് സഹിച്ചില്ല. എങ്ങനെ തത്തയുടെ സാന്നിധ്യം ഒഴിവാക്കാമെന്ന് പൂച്ച ആലോചിച്ചു. ഈ വീട്ടുകാർ, കൃഷിസ്ഥലങ്ങൾ പാട്ടത്തിനു കൊടുത്ത സമ്പന്നരായ ഏതാനും ആളുകളെ സദ്യ കൊടുത്ത് സൽക്കരിക്കുന്നത് ഓരോ വർഷവും പതിവാണ്. വിളവെടുപ്പ് കഴിഞ്ഞ് കൂലിയായി കിട്ടിയ നെല്ലും വിറ്റു കഴിഞ്ഞാണ് ഇങ്ങനെ നന്ദിയായി വീട്ടിലേക്ക് അവരെ ക്ഷണിക്കുന്നത്. അവർ വീട്ടിലെത്...

(1051) ഒരുമയുണ്ടെങ്കിൽ ഉലക്കപ്പുറത്തും കിടക്കാം!

  പണ്ടു പണ്ട്, സിൽബാരിപുരം ദേശം കൊടുംകാടായി കിടന്ന കാലം. ഒരിക്കൽ, ഒരു ഉഗ്രസർപ്പം കാടിനെയാകെ വിറപ്പിച്ചു തുടങ്ങി. സാധാരണയായി സർപ്പങ്ങൾ ഇരയെ മാത്രം വിഴുങ്ങുകയും ശത്രുക്കളെ കൊത്തുകയും ചെയ്തിരുന്നപ്പോൾ ഈ പാമ്പ് കണ്ണിൽ കാണുന്നവരെയെല്ലാം കടിച്ച് കൊല്ലുമായിരുന്നു. അതിനാൽ, എലികളും മുയലുകളും ഓന്തും അരണയും എന്നിങ്ങനെ ചെറു ജീവികൾ പാമ്പിൻ്റെ ഇരയായിക്കൊണ്ടിരുന്നു. ഒരു ദിവസം, പാമ്പ് ഇഴഞ്ഞു നടക്കുമ്പോൾ ഏതോ ചെറിയ ജീവിയുടെ കരച്ചിൽ കേട്ടു. അങ്ങോട്ട് ഇഴഞ്ഞ് നോക്കിയപ്പോൾ ഒരു എലിക്കുഞ്ഞ് ആയിരുന്നു അത്. ഉടൻ, സർപ്പം പറഞ്ഞു -"എലിക്കുഞ്ഞാണെങ്കിലും തൽക്കാലത്തേക്ക് വിശപ്പിന് ആശ്വാസമാകും" കണ്ണു തുറന്നിട്ടില്ലാത്ത എലിക്കുഞ്ഞിന് പാമ്പിൻ്റെ സാമീപ്യം മനസ്സിലായപ്പോൾ നിലവിളിച്ചു - "ദയവായി എന്നെ കൊല്ലരുതേ. എൻ്റെ അമ്മ എന്നെ ഉപേക്ഷിച്ചു പോയതാണ്. ഞാൻ ഈ ലോകം കണ്ണു തുറന്ന് കണ്ടിട്ടു പോലുമില്ല" അന്നേരം പാമ്പ് പറഞ്ഞു - "ഞാൻ നിന്നെ കൊന്നില്ല എന്നു കരുതിയാലും മറ്റാരെങ്കിലും നിന്നെ കൊല്ലുമല്ലോ. ആരാണ് നിന്നെ രക്ഷിക്കാൻ വരുന്നത്?" എലി പറഞ്ഞു - "ദൈവത്തിനു തുല്യമായ ആരെങ്കിലും എന്നെ രക്ഷിക്കും" ...

(1050) തീയിൽ കുരുത്തത് വെയിലത്ത് വാടില്ല!

  പണ്ടുപണ്ട് സിൽബാരിപുരം  ദേശത്തെ ഒരു വിദ്യാലയം. അവിടെ പണക്കാരുടെയും പാവപ്പെട്ടവരുടെയും കുട്ടികൾ ഒരുമിച്ചാണ് പഠിച്ചിരുന്നത്. പണക്കാർ കുട്ടികളെ വലിയ സ്കൂളുകളിൽ അയയ്ക്കണമെങ്കിൽ ദൂരെയുള്ള പട്ടണത്തിൽ പോകേണ്ടി വരും. അങ്ങനെ, പാവപ്പെട്ട രാമുവും പണക്കാരനായ ഗോപിയും ഒരേ ക്ലാസ്സിൽ പഠിക്കുന്ന കാലം. ഗോപിക്ക് രാമുവിനെ കാണുമ്പോൾ പരിഹസിക്കണമെന്ന് നിർബന്ധമാണ്. "ഹലോ മിസ്റ്റർ പട്ടിണിക്കോലം" എന്നായിരുന്നു രാമുവിനെ ഗോപി കളിയാക്കുന്നത്. ഒരിക്കൽ, സ്കൂളിൽ നിന്നും ടൂർ പോകുന്ന അവസരമായി. പക്ഷേ, നൂറ് രൂപ മുടക്കി പോകുന്നത് പണക്കാരുടെ കുട്ടികൾ മാത്രമേ ഉള്ളൂ. 'പട്ടിണിക്കോലം, നമ്മുടെ കൂടെ ഇല്ലെന്ന് കുറച്ചു കുട്ടികൾ രാമുവിനെ കളിയാക്കി. എന്നാൽ, സ്കൂൾ അധികൃതർ ഏതെങ്കിലും ഒരു കുട്ടിക്ക് സൗജന്യമായി വിനോദയാത്രയിൽ ചേരാമെന്ന് തീരുമാനിച്ചപ്പോൾ ഭാഗ്യം തുണച്ചത് രാമുവിനെയാണ്! ടൂറിനുള്ള ബസിൽ ഇരിക്കുമ്പോഴും ഗോപിയും കൂട്ടുകാരും രാമുവിനെ കളിയാക്കാൻ മറന്നില്ല. അവർ പലയിടങ്ങളിലും സന്ദർശിച്ച ശേഷം, സുഗുണൻസാർ പറഞ്ഞു -"ആ കാണുന്ന മല കയറിയാൽ അപ്പുറത്ത് വലിയ വെള്ളച്ചാട്ടമുണ്ട്" എല്ലാവരും വല്ലാത്ത ആവേശത്തോടെ മല കയറാൻ തുട...

(1049) ചൊട്ടയിലെ ശീലം ചുടല വരെ!

പണ്ടുപണ്ട്, സിൽബാരിപുരം ദേശത്ത്, രാവുണ്ണി എന്നാരു കർഷകൻ ജീവിച്ചിരുന്നു. ക്രമേണ കൃഷികളിൽ താൽപര്യം കുറഞ്ഞു. എന്നാൽ, ആത്മികകാര്യങ്ങളിൽ ശ്രദ്ധ കൂടുകയും ചെയ്തു. വിവാഹം കഴിക്കാതെ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന അയാൾ ഒരു ദിവസം ഒരു തീരുമാനത്തിലെത്തി - ആത്മിക മാർഗ്ഗങ്ങളിൽ ഇനിയുള്ള ജീവിതം കഴിക്കണം. അതിനായി അയാൾ ഒരു ഭാണ്ഡക്കെട്ടും എടുത്ത് ദൂരെ ദിക്കിലേക്ക് പുറപ്പെട്ടു. ഏറെ ദൂരം പിന്നിട്ടപ്പോൾ വളരെ ശാന്തമായ ഒരു അമ്പലമുറ്റത്ത് എത്തിച്ചേർന്നു. അവിടെയുള്ള ആൽത്തറയിൽ കിടന്നുറങ്ങി. പല ആളുകളും അമ്പലത്തിൽ വരുന്നതും പോകുന്നതും എല്ലാം അയാൾ നിരീക്ഷിച്ചു. ഒട്ടേറെ ജീവിതാനുഭവങ്ങൾ അറിയാൻ പറ്റുന്നതിൽ രാവുണ്ണിക്ക് അതിയായ സന്തോഷം തോന്നി. അവിടെ വരുന്ന ഭക്തജനങ്ങൾ കൊടുക്കുന്ന ആഹാരമായിരുന്നു രാവുണ്ണി കഴിച്ചിരുന്നത്. എന്നാൽ, ആൽമരത്തിനു മുകളിൽ കഴിഞ്ഞിരുന്ന കുരങ്ങൻ ഭക്ഷണ പൊതികൾ തട്ടിയെടുക്കാൻ തുടങ്ങി. രാവുണ്ണി ദേഷ്യപ്പെട്ടു -"എനിക്ക് കിട്ടുന്ന ആഹാരമെല്ലാം മോഷ്ടിക്കാൻ നിനക്ക് നാണമില്ലേ?" അന്നേരം, കുരങ്ങൻ പറഞ്ഞു -"ഞാനല്ല നീയാണ് നാണിക്കേണ്ടത്. എൻ്റെ ഭക്ഷണമാണ് ഇതെല്ലാം. ഭക്തജനങ്ങൾ എനിക്കു തന്നത് ഇപ്പോൾ നിനക്കു കിട്ടുന്...

(1048) ആൾക്കൂട്ടമരണങ്ങൾ ഒഴിവാക്കൂ!

  ആൾക്കൂട്ട മരണങ്ങൾ (stampede) ലോകമെമ്പാടും സംഭവിക്കുന്നുണ്ട്. പലപ്പോഴും ദൈവാനുഗ്രഹത്തിനായും ആചാരങ്ങൾക്കായും അനുഷ്ഠാനങ്ങൾക്കായും ചെറിയ കാലയളവിൽ ക്രമാതീതമായി ആളുകൾ തിങ്ങിനിറയുന്നിടത്ത് ഭയങ്കരമായ മാനുഷിക ഊർജ്ജമാണ് നിറയുന്നത്. അന്നേരം ചെറിയ പ്രകോപനമോ തെറ്റിദ്ധാരണയോ എന്തിനധികം, "ഓടിക്കോ" എന്ന് ഒരാൾ കൂവിയാൽ പോലും അനേകം ജീവനുകൾ ചവിട്ടിമെതിക്കപ്പെടാം. മതിലുകൾ, ബാരിക്കേഡുകൾ, വേദികൾ, പാലങ്ങൾ, തിട്ടകൾ, ബോട്ടുകൾ തകരാം. മാത്രമല്ല, ഭക്ഷ്യവിഷബാധകളും പകർച്ചവ്യാധികളും സാധാരണമാണ്.  കോവിഡ് കാലത്ത് ഒട്ടേറെ മരണങ്ങൾക്കും ആൾക്കൂട്ടങ്ങൾ കാരണമായി. ഒരു സ്ഥലത്ത് ഒരു സമയത്തുമാത്രം ദൈവത്തെ കാണാൻ പോകുകയും അനുഗ്രഹവും എന്നുള്ളത് വിശ്വസിക്കുന്നവർ പ്രപഞ്ച ശക്തിക്ക് നമ്മളിലേക്ക് എത്തിപ്പെടാനുള്ള പരിധി കല്പിക്കുകയാണ്. അതായത്, ദൈവത്തെ തീർഥാടന സമയത്തു മാത്രം കിട്ടിയാൽ പോരല്ലോ. എല്ലാ ദിവസവും നമ്മുടെ കൂടെ വേണം. സർവ്വവ്യാപിയായ ദൈവം എപ്പോഴും എവിടെയും വ്യാപരിക്കുന്നു (Omnipresence) എന്നു വിശ്വസിക്കുന്നവർക്ക് എല്ലാ ദിവസവും എല്ലാ ഇടവും ഒരുപോലെയാണ്. പ്രാർഥനയെ ഒരു ധ്യാനം പോലെ ആഴത്തിലേക്ക് ശക്തിയോടെ കൊണ്ടു പോകാൻ ഒരു പുണ്യ...

(1047) രണ്ട് കൂട്ടുകാർ!

പണ്ടുപണ്ട്, സിൽബാരിപുരം ദേശത്ത്  രാമുവും ചീരനും സഹപാഠികളായി വിദ്യാലയത്തിൽ പഠിച്ചിരുന്ന കാലം. രാമു പഠനത്തിൽ മിടുക്കനായിരുന്നു. ചീരൻ ഒന്നും പഠിക്കില്ലായിരുന്നെങ്കിലും എല്ലാത്തിനും കുറുക്കുവഴികൾ തേടാനുള്ള കഴിവുണ്ട്. വലുതായപ്പോൾ രാമു ഒരു പണ്ഡിതനായിത്തീർന്നു. എന്നാൽ, ആളുകൾക്ക് അറിവ് പകർന്നു കൊടുക്കാൻ ഉൽസാഹം കാട്ടിയെങ്കിലും അതിനുള്ള പാരിതോഷികമോ പണമോ യാതൊന്നും വാങ്ങാറില്ല. പക്ഷേ, ചീരൻ പണം പലിശയ്ക്കു കൊടുക്കുന്ന രീതി ചെറിയ രീതിയിൽ തുടങ്ങി ക്രമേണ ആ ദേശത്തെ മുതലാളിയായി തീർന്നു. അതോടൊപ്പം അഹങ്കാരവും പൊങ്ങച്ചവും കൂടി അയാളിൽ വന്നു. എങ്കിലും, പണ്ഡിതനുമായുള്ള ചങ്ങാത്തം തുടർന്നു. പല പ്രാവശ്യമായി ചീരൻ, ചങ്ങാതിയോടു പറയുന്ന കാര്യമുണ്ട് - "നീ പണ്ഡിതനെന്ന് പറഞ്ഞിട്ട് എന്താ കാര്യം? നിനക്ക് എപ്പോഴും ദാരിദ്ര്യമാണ്. അതുകൊണ്ട് നിൻ്റെ സേവനത്തിന് നല്ല കൂലിയും വാങ്ങണം" എന്നാൽ, പണ്ഡിതൻ തൻ്റെ ശൈലി മാറ്റാനും തയ്യാറല്ലായിരുന്നു. കുറെ കാലം കഴിഞ്ഞപ്പോൾ വസൂരി അയൽദേശമായ കോസലപുരത്ത് പടർന്നുപിടിച്ചു. ആ മഹാമാരിയെ പേടിച്ച് സിൽബാരിപുരത്തെ ആളുകൾ ദൂരദേശമായ കുശാനപുരത്തേക്ക് ഒഴിഞ്ഞു പോകാൻ തുടങ്ങി. ചീരൻ ഭാണ്ഡക്കെട്ടിൽ പണം...

(1046) വർഗ്ഗീയ വിഷം!

  പണ്ടു പണ്ട്, സിൽബാരിപുരം ദേശത്തെ വലിയൊരു തറവാട്. അവിടെ വലിയ വീടുമാത്രമല്ല, പറമ്പും വിസ്തൃതമായിരുന്നു. ആ വീട്ടിലെ എലികൾ വല്ലാതെ പെരുകിക്കൊണ്ടിരുന്നു. ഒരു ദിവസം പൂച്ചകളുടെ നേതാവ് ഈ കാര്യം ശ്രദ്ധിച്ചു. അവൻ സമീപ വാസികളായ പൂച്ചകളെ വിളിച്ചു കൂട്ടി പറഞ്ഞു -"എലികൾ വല്ലാതെ വംശവർദ്ധന വരുത്തുകയാണ്. ഒരു സമയത്ത് പത്ത് കുഞ്ഞുങ്ങൾ വരെ ഉണ്ടാകുന്നു. എനിക്കു തോന്നുന്നത് ഇവർ പെരുകിയാൽ നമുക്ക് ഈ വീട്ടിലും നാട്ടിലും ജീവിക്കാൻ പറ്റില്ലെന്നാണ്" മറ്റു പൂച്ചകളും ആ അഭിപ്രായത്തോട് യോജിച്ചു. അവൻ തുടർന്നു - "നമുക്ക് ഈ എലികളെ ഒരെണ്ണം പോലും ഇല്ലാതെ നശിപ്പിക്കണം" അങ്ങനെ ആക്രമിക്കുന്ന പദ്ധതി തയ്യാറാക്കാൻ പല തവണ അവർ യോഗം ചേർന്നു. അതേസമയം, തറവാട്ടിലെ പാണ്ടൻ നായ ഇത് കണ്ട് പേടിച്ചു. അവൻ മറ്റു നായ്ക്കളെ വിളിച്ചു കൂട്ടി പറഞ്ഞു -" കൂട്ടുകാരെ, പൂച്ചകൾ എല്ലാം പല തവണ രഹസ്യയോഗം കൂടുന്നത് എൻ്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് അപകടമാണ്. അവറ്റകൾ ഒന്നിച്ച് നമ്മളെ ആക്രമിച്ച് ഈ ദേശത്തു നിന്നും ഓടിക്കുമോ എന്നു നമ്മൾ പേടിക്കണം" അവർ പൂച്ചകളെ ആക്രമിക്കാനുള്ള പദ്ധതി തയ്യാറാക്കി. ഒരു ദിവസം, തറവാട്ടിൽ എല്ലാവരും ...

(1045) ആടിന് അറിയാമോ അങ്ങാടി വാണിഭം?

  പണ്ടുപണ്ട്, സിൽബാരിപുരം ദേശത്ത്, ഒരു വിദ്യാലയത്തിലെ വികൃതിയായ കുട്ടിയായിരുന്നു രാമു. അതേസമയം, അവൻ്റെ മാതാപിതാക്കൾക്ക് സ്കൂൾ വിദ്യാഭ്യാസം യാതൊന്നും ഇല്ലാത്തവരായിരുന്നു. അതുകൊണ്ട് എന്തെങ്കിലും കള്ളം പറഞ്ഞ് രാമു അമ്മയുടെ കയ്യിൽ നിന്നും പണം മേടിക്കുന്നതും പതിവായി. ഒരു ദിവസം, അടുത്തുള്ള പട്ടണത്തിലെ തീയറ്ററിൽ പുതിയ സിനിമ വന്നിട്ടുണ്ടെന്ന് കൂട്ടുകാർ പറഞ്ഞു. അന്നേരം, അവൻ വീമ്പിളക്കി - "ഞാൻ നിങ്ങളുടെ എല്ലാവരുടെയും ടിക്കറ്റ് എടുത്തോളാം. നാളെ സ്കൂളിൽ കയറാതെ നമ്മൾ അഞ്ചു പേരും സിനിമയ്ക്കു പോകും" അന്നേരം, കൂട്ടുകാർ പിറുപിറുത്തു -"ഇവൻ എങ്ങനെയാണ് ഇത്രയും രൂപ ഉണ്ടാക്കുന്നത്?" അവൻ അന്നു വീട്ടിൽ ചെന്ന നേരത്ത് അമ്മയോടു പറഞ്ഞു -"അമ്മേ, എനിക്ക് നാളെ 50 രൂപ വേണം" "അൻപതു രൂപയോ?" അമ്മ ഞെട്ടി. ഉടൻ അവൻ കള്ളം പറഞ്ഞു തുടങ്ങി- "അമ്മേ, ഞങ്ങളുടെ സാർ ഉത്തരക്കടലാസ് നോക്കുമ്പോൾ നല്ല മാർക്കു തരണമെങ്കിൽ ഒരെണ്ണത്തിന് പത്ത് രൂപ കൊടുക്കണം. അങ്ങനെ അഞ്ചെണ്ണത്തിന് 50 രൂപയാകും" പാവം പിടിച്ച അമ്മ അതു വിശ്വസിച്ചു. അവൻ രൂപയുമായി കൂട്ടുകാരെ വിളിച്ചു. അവർ നാലുപേരും രാമുവിനെ സംശയത്തോ...

(1044) ഗുഹയുടെ കവാടം!

  പണ്ടു പണ്ട് സിൽബാരിപുരം ദേശമാകെ കാടായി കിടന്ന സമയം. കാട്ടിലെ പുള്ളിപ്പുലി വല്ലാത്ത ആക്രമണകാരി ആയിരുന്നു. മൃഗങ്ങളെല്ലാം വല്ലാതെ ബുദ്ധിമുട്ടി. കാരണം, ഒരു ദിവസം തന്നെ പല മൃഗങ്ങളെ ആക്രമിച്ച് മുഴുവൻ മാംസവും തിന്നാതെ അടുത്ത മൃഗത്തെ പിടിക്കുന്ന ഒരു ദുഃശീലമായിരുന്നു അവൻ്റെത്. ഒരു ദിവസം, കുരങ്ങനെ പിടിക്കാൻ മരത്തിൽ നിന്നും ചാടിയപ്പോൾ പുള്ളിപ്പുലിയുടെ രണ്ടു കയ്യും ഒടിഞ്ഞു! അതിനാൽ ഗുഹയുടെ വെളിയിലേക്ക് ഇറങ്ങാതെ അവിടെ കിടപ്പാണ്. അന്നേരം, കാട്ടിലെ മൃഗങ്ങൾ സംഘം ചേർന്ന് പുള്ളിപ്പുലിയെ എങ്ങനെ നശിപ്പിക്കാമെന്ന് ചർച്ച തുടങ്ങി. കുരങ്ങൻ പറഞ്ഞു -"അവൻ്റെ ഗുഹയിൽ കയറി നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല. കൈ ഭേദമായി കാട്ടിലൂടെ നടക്കുമ്പോൾ നമുക്ക് കൂട്ടമായി ആക്രമിക്കാം" എല്ലാവരും അതു നല്ല കാര്യമാണെന്ന് പറഞ്ഞപ്പോൾ ബുദ്ധിമാനായ കുറുക്കൻ പറഞ്ഞു- "തീ പോലെ പഴുത്തിരിക്കുന്ന ഇരുമ്പിന്മേൽ മനുഷ്യർ ആഞ്ഞടിച്ച് ഇഷ്ടം അനുസരിച്ച് ആയുധങ്ങൾ ഉണ്ടാക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. നല്ല ആരോഗ്യമുള്ള ഇരുമ്പിനെ ഒന്നും ചെയ്യാൻ അവർക്കു പറ്റില്ല. അതുപോലെ, ഈ സമയമാണ് പുലിയെ ആക്രമിക്കാൻ പറ്റിയ സമയം. അവന് ഓടാനോ, ചാടി നമ്മളെ പിടിക്കാനോ...

(1043) ബ്രാഹ്മണൻ്റെ അന്തസ്സ്!

  സിൽബാരിപുരം ദേശത്ത് ഒരു ബ്രാഹ്മണ യുവാവ് പല വിഷയങ്ങളിലും അപാരമായ പാണ്ഡിത്യം നേടി. ഒരു കുഗ്രാമമായതിനാൽ വേറെ അറിവുള്ളവർ അവിടെ ഉണ്ടായിരുന്നില്ല. അതിനാൽ, അയാൾക്ക് വല്ലാത്ത മുഷിപ്പ് അനുഭവപ്പെട്ടു. ഒടുവിൽ, അറിവു നേടാനും പാണ്ഡിത്യമുള്ളവരുമായി സംവദിക്കാനും വേണ്ടി അയാൾ യാത്ര പുറപ്പെട്ടു. കുറെ ദൂരം പോയപ്പോൾ കയ്യിലുണ്ടായിരുന്ന ആഹാരവും വെള്ളവും തീർന്നു. എന്നാൽ, ഒരു സ്ഥലത്ത് എത്തിയപ്പോൾ പ്രായമായ ഒരു സ്ത്രീ അയാളോടു ചോദിച്ചു- "മോനെ കണ്ടിട്ട് അകലെ നിന്നും ക്ഷീണിച്ചു വരികയാണെന്ന് തോന്നുന്നല്ലോ. ഇതാ ഞാൻ പാളയിൽ കോരിയ വെള്ളം കുടിച്ചോളൂ" വളരെ ദാഹിച്ചു നിൽക്കുകയാണെങ്കിലും അയാൾ വൃദ്ധയെ സൂക്ഷിച്ചു നോക്കി. അയാൾ പിറുപിറുത്തു - "ഈ വൃദ്ധ താണ ജാതിയിൽ പെട്ടതാണെന്നു സംശയമുണ്ട്" അതിനാൽ, വൃദ്ധയോട് മാറി നിൽക്കാൻ പറഞ്ഞിട്ട് വെള്ളം കോരി കുടിച്ചു. കാര്യങ്ങൾ മനസ്സിലാക്കിയ വൃദ്ധ ചോദിച്ചു - "മോന് എങ്ങോട്ടാണ് പോകേണ്ടത്?" യുവാവ് പറഞ്ഞു -"ഞാൻ ഒട്ടേറെ പാണ്ഡിത്യമുള്ളവനാണ്. ഇനിയും അഗാധമായ അറിവു തേടി ഇറങ്ങിയതാണ്. എങ്കിൽ മാത്രമേ എനിക്ക് സന്തോഷം ലഭിക്കുകയുള്ളൂ" അന്നേരം വൃദ്ധ പറഞ്ഞു -"അറിവ...

(1042) സ്കോളിയോസിസ് (Scoliosis)

  1. നട്ടെല്ലിൻ്റെ വക്രത അഥവാ വളവ് 10 ഡിഗ്രിയിലും കൂടുന്നതാണ് Scoliosis എന്ന രോഗാവസ്ഥയിൽ എത്തിക്കുന്നത്. 25-40 ഡിഗ്രി വരെ പലതരം ജീവിത ശൈലി കൊണ്ടും Brace എന്ന പ്ലാസ്റ്റിക് കവചം പുറത്ത് വച്ചു കെട്ടിയും നിയന്ത്രിച്ചു നിർത്താം. 80% ആളുകളിലും ഇത് പ്രയോജനം ചെയ്യാറുണ്ട്. 40- 45 മുകളിലേക്ക് വന്നാൽ സർജറി വേണ്ടി വരാറുണ്ട്. 2. പെൺകുട്ടികളിലാണ് കൂടുതലായും ഈ രോഗം കാണപ്പെടുന്നത്. പാരമ്പര്യം ഒരു രോഗ ഘടകമാണ്. 3. രോഗം നാലു തരമുണ്ട്. ഒന്നാമത്തെ Congenital Scoliosis - ഇത് ജന്മനാ ഉള്ളതാണ്.  രണ്ടാമത് - Ideopathic type- ഏറ്റവും കൂടുതലായി കാണുന്നത്. ഇതിൻ്റെ കാരണം ഇപ്പോഴും അറിയില്ല. മൂന്നാമതായി Neuro muscular type, നാലാമത്, പ്രായക്കൂടുതലുള്ളവരിൽ കാണുന്ന degenerative type. ഇതിൽ മൂന്നാമന് സർജറി സാധാരണയായി വേണ്ടി വരാറുണ്ട്. 4. രോഗികൾ 6 മാസത്തിൽ ഒരിക്കൽ എങ്കിലും Ortho. doctor ൻ്റെ സഹായം തേടി വളവിൻ്റെ അവസ്ഥ അറിയേണ്ടതാണ്. X ray, CT Scan, MRI എന്നിവ സഹായിക്കും. 5. ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, ശക്തമായ വേദന എന്നിവ നട്ടെല്ലിൻ്റെ വളവ് ആന്തരിക അവയവങ്ങളെ ശല്യം ചെയ്യുന്നു എന്ന അവസ്ഥയിൽ സർജറി വേണ്ടി വരാറുണ്ട്. 6. C...

(1041) വഴക്കിൻ്റെ കാരണം!

  എന്തു കാര്യം സംഭവിച്ചാലും അതു നർമ്മ ഭാവനയോടെ കാണാൻ ഹോജ മുല്ലയ്ക്ക് അപാരമായ കഴിവുണ്ടായിരുന്നു.  ഒരു ദിവസം, രാത്രിയിൽ രണ്ടു പേർ ഹോജയുടെ വീടിനു മുന്നിലെ വഴിയിൽ വഴക്കടിക്കുകയായിരുന്നു. ഹോജ വീട്ടിലിരുന്ന് ഇതെല്ലാം കാണുന്നുണ്ടായിരുന്നു.  ആ പ്രദേശത്ത് രാത്രിയിൽ നല്ല തണുപ്പായതിനാൽ ഹോജ നല്ലൊരു കമ്പിളിപ്പുതപ്പ് പുതച്ചു കൊണ്ട് വരാന്തയിലേക്കു വന്നു. ഹോജ പിറുപിറുത്തു - "അവർ ആരായാലും ഒരു വഴക്ക് തീർപ്പാക്കുന്നത് എന്തുകൊണ്ടും നല്ല കാര്യമാണ് " അയാൾ വഴിയിലേക്കു ചെന്നതും ഹോജയുടെ കമ്പിളിപ്പുതപ്പ് വലിച്ചെടുത്ത് രണ്ടു പേരും കൂടി വഴിയിലൂടെ അതിവേഗം ഓടി! രണ്ടു കള്ളന്മാരുടെ വഴക്കിനിടയിൽ വിലയുള്ള കമ്പിളിപ്പുതപ്പ് കിട്ടിയപ്പോൾ രണ്ടു പേരും തർക്കം മറന്നതു നോക്കി ഹോജ അമ്പരന്നു! തിരികെ വീട്ടിലെത്തിയ ഹോജയോട് ആമിന ചോദിച്ചു- "വഴിയിലെ വഴക്ക് എന്തിനു വേണ്ടിയായിരുന്നു?" ഹോജ പറഞ്ഞു -"എൻ്റെ പുതപ്പ് കിട്ടാൻ വേണ്ടിയുള്ള വഴക്കായിരുന്നു!" Written by Binoy Thomas, Malayalam eBooks-1041-ഹോജാ കഥകൾ- 37, PDF- https://drive.google.com/file/d/1OXrffDMgOERlFhFTNXSV1mo00H_5qgKH/view?usp=drivesdk

(1040) മുല്ലായുടെ പശുക്കിടാവ്!

  ഹോജ മുല്ലയും ഭാര്യ ആമിനയും കൂടി ഒരു പശുവിനെ വളർത്തിയിരുന്നു. അതു വളർന്നു വലുതായി പശുക്കിടാവും ഉണ്ടായി. ഒരു ദിവസം രാവിലെ പശുക്കിടാവിനെ ഹോജ അഴിച്ചു വിട്ട് പറമ്പിലൂടെ പുല്ലു തിന്നാൻ വിട്ടു. പശുവിനെ കറക്കാനുള്ള സമയമായി. പശു പാൽ ചുരത്തണമെങ്കിൽ കിടാവിനെ ആദ്യം കുടിപ്പിക്കണമല്ലോ. അതിനു വേണ്ടി കിടാവിനെ പിടിക്കാൻ ഹോജ കുറെ ശ്രമിച്ചു. പക്ഷേ, കിടാവ് തുള്ളിക്കളിച്ചു നടക്കുകയാണ്. അതിനെ പിടിക്കാൻ പറ്റുന്നില്ല. അയാൾക്കു വല്ലാത്ത ദേഷ്യമായി. ഒരു വടിയെടുത്ത് പശുവിനെ തല്ലി. അതുകണ്ട്, ആമിന ഓടി വന്നു ദേഷ്യപ്പെട്ടു - "നിങ്ങൾ എന്തിനാ മനുഷ്യാ, പാവം പശുവിനെ തല്ലുന്നത്?" അന്നേരം, ഹോജ പറഞ്ഞു -"എടീ ഇത്  ഈ പശുവിൻ്റെ കഴിവുകേടാണ്. അതിൻ്റെ കുഞ്ഞിനെ മര്യാദ പഠിപ്പിക്കേണ്ടത് അമ്മയല്ലേ?" Written by Binoy Thomas, Malayalam eBooks-1040- Hoja story Series - 36, PDF- https://drive.google.com/file/d/1KiwhKcC0PB31Dv8zh66FbE6Po4h74u7X/view?usp=drivesdk

(1039) ഹോജ കുടിച്ച കഞ്ഞി!

  ഒരിക്കൽ, ഹോജയും ഭാര്യ ആമിനയും തമ്മിൽ വഴക്കു കൂടി. അവസാനം, ആമിന പിറുപിറുത്തു - "അയാൾക്ക് എന്തെങ്കിലും ശിക്ഷ കൊടുത്തേ മതിയാവൂ" കുറച്ചു നേരം ആലോചിച്ചപ്പോൾ ഭാര്യയ്ക്ക് ഒരു ഉപായം തോന്നി. ഉച്ചയ്ക്ക് കഞ്ഞി കൊടുക്കുമ്പോൾ അടുപ്പിൽ നിന്നും കലം എടുത്ത് അതേ പടി ഉഗ്രമായ ചൂടിൽ കൊടുക്കണം. വായ പൊള്ളുമല്ലോ. അവർ രണ്ടു പേരും ഉച്ചയ്ക്ക് കഴിക്കാനിരുന്നു. പക്ഷേ, ഭാര്യയുടെ കഞ്ഞി തണുപ്പിക്കാൻ ആ സ്ത്രീ മറന്നു പോയിരുന്നു. ചൂടുള്ള കഞ്ഞി വായിലേക്ക് വച്ചപ്പോൾ തന്നെ പൊള്ളി കണ്ണിലൂടെ കണ്ണീർ ധാരയായി ഒഴുകി! ഹോജ രണ്ടാമതായി അവിടെ വന്ന് ഇരുന്ന സമയം ഇതു ശ്രദ്ധിച്ച് അവളോടു ചോദിച്ചു - "നീ എന്തിനാണ് കരയുന്നത്?" പെട്ടെന്ന്, ആ സ്ത്രീ കള്ളം പറഞ്ഞു -"ഞാൻ മരിച്ചു പോയ അമ്മയെ ഓർത്തിട്ടാണ് കരഞ്ഞത് " ഹോജയും കഞ്ഞി കുടിച്ച് പൊള്ളാനായി ആമിന കള്ളം പറഞ്ഞതായിരുന്നു. ഉടൻ, കഞ്ഞി കഴിച്ച ഹോജയുടെ വായ പൊള്ളിയപ്പോൾ ഭാര്യ പറ്റിച്ചതാണെന്ന് അയാൾക്കു മനസ്സിലായി. ഹോജയുടെ കണ്ണീർ കണ്ട് ഭാര്യ ചോദിച്ചു - ''നിങ്ങൾ എന്തിനാണു മനുഷ്യാ കരയുന്നത്?" ഹോജ പറഞ്ഞു -"നിൻ്റെ അമ്മയെ ഓർത്താണ്. കാരണം, ആ നല്ല അമ്മ നിനക്ക് ...

(1038) ഹോജയുടെ നീന്തൽ!

  ഒരേ സമയം, ബുദ്ധിയും യുക്തിയും അടങ്ങിയ കാര്യങ്ങളും മണ്ടത്തരങ്ങളും ഒരു പോലെ ചെയ്തിരുന്ന ആളായിരുന്നു ഹോജ മുല്ല. ഒരിക്കൽ, ഹോജയുടെ ഭാര്യാമാതാവ് (അമ്മായിയമ്മ) പുഴയിൽ കുളിച്ചു കൊണ്ടിരുന്നപ്പോൾ കാലു തെറ്റി ഒഴുക്കിൽ പെട്ട് മുന്നോട്ട് ഒഴുകിപ്പോയി. ഹോജ ഈ വിവരം അറിഞ്ഞ് ഓടിയെത്തി. പെട്ടെന്ന് പുഴയിലേക്കു ചാടി. ഉടൻ, ആളുകൾ ഓടിക്കൂടി എന്നാൽ ഹോജ ഒഴുക്കിനെതിരായി നീന്താൻ തുടങ്ങി. കണ്ടവരെല്ലാം അന്തിച്ചു നിന്നു. അവർ ഹോജയോടു  വിളിച്ചു കൂവി - "ഹേയ്, ഹോജ, ആ സ്ത്രീ ഒഴുകിപ്പോയത് താഴേക്കാണ്. താൻ എതിർ ദിശയിൽ എന്തിനാണ് നീന്തുന്നത്?" ഹോജ തിരികെ വിളിച്ചു കൂവി - "എൻ്റെ അമ്മായിയമ്മ പറയുന്നതിൻ്റെ എതിരാവും ചെയ്യുക. നിങ്ങൾ കാണുന്നതിൻ്റെ എതിരായിരിക്കും പോകുക. അവരുടെ തലതിരിവ് എനിക്ക് പല തവണയായി അനുഭവമുള്ള കാര്യമാണ് " ആളുകൾ ഹോജയുടെ മണ്ടത്തരം ഓർത്ത് ആർത്തുചിരിച്ചു. Written by Binoy Thomas, Malayalam eBooks-1038 - Hoja stories - 34, PDF- https://drive.google.com/file/d/19OD-hV3TpvGZfCjhovyUmKg-aroy3pW2/view?usp=drivesdk

(1037) പണക്കാരൻ ആകുന്ന വഴി!

  ഹോജമുല്ലയ്ക്ക് യാതൊരു പണിയും ഇല്ലാതിരുന്ന കാലമായിരുന്നു അത്. എന്നാൽ, വെറുതെ ഇരിക്കുകയാണെന്ന് കരുതാനും വയ്യ. കാരണം, ആളുകളുടെ അടുത്ത് വീരവാദം മുഴക്കുകയും തർക്കിക്കാൻ പോകുകയും ഒക്കെ ചെയ്യുന്നത് ഹോജയുടെ സ്ഥിരം പരിപാടികളാണ്. ചിലപ്പോൾ മറ്റുള്ളവരെ പരിഹസിക്കാനും പോകാറുണ്ട്. അന്നേരം, ആളുകൾ തിരിച്ചും നാണം കെടുത്തി വിടും. എങ്കിലും ഹോജ തൻ്റെ ജീവിത ശൈലി ഒട്ടും മാറ്റാൻ തയ്യാറായിരുന്നില്ല. ഒരു ദിവസം, അദ്ദേഹം ചന്തയിലെ തിരക്കുള്ള ദിനത്തിൽ അവിടെയുള്ള ഉയർന്ന കല്ലിൻ്റെ മുകളിൽ കയറി നിന്നു വിളിച്ചു കൂവി - "പെട്ടെന്ന് പണക്കാരൻ ആകാനുള്ള വിദ്യ വേണമെന്നുള്ളവർ ഇവിടെ വരിക!" അപ്പോൾ, ആളുകൾ ഹോജയുടെ ചുറ്റിനും തടിച്ചു കൂടി. കാരണം, അവരുടെയെല്ലാം പ്രധാന ലക്ഷ്യം പെട്ടെന്ന് മുതലാളിയാകുക എന്നുള്ളതായിരുന്നു. അവരെല്ലാം ഒരുമിച്ച് വെപ്രാളത്തോടെ ചോദിച്ചു - "ഹോജാ, ഞങ്ങൾക്ക് എത്രയും പെട്ടെന്ന് അത് പറഞ്ഞു തരിക!" പെട്ടെന്ന്, ഹോജ ഗൗരവത്തോടെ പറഞ്ഞു -"നിങ്ങളിൽ എത്ര പേർക്ക് ഈ ആവശ്യം ഉണ്ടെന്ന് അറിയാനാണ് ഞാൻ എല്ലാവരോടും ചോദിച്ചത്. ഇത്രയും വലിയ ഒരു ജനക്കൂട്ടത്തിന് മുഴുവൻ ആവശ്യമാകയാൽ ഞാൻ ഇപ്പോൾത്തന്നെ ആ വിദ്യ അന്...

(1036) മനസ്സു വായന!

  ഒരു ദിവസം, ഹോജ മുല്ല ചന്തയിലേക്ക് നടക്കുകയായിരുന്നു. നടന്നുനടന്ന് ഒരു മുക്കവലയിലെത്തി. അന്നേരം, അപരിചിതനായ ആൾ എതിരെ വരുന്നുണ്ടായിരുന്നു.  അയാൾ ഹോജയോടു ചോദിച്ചു - "മുല്ലാക്കാ, അക്സെഹിർ പട്ടണത്തിലേക്ക് ഇതിൽ എതുവഴിയിലൂടെ ഞാൻ പോകണം?" എന്നാൽ, ഇതിനു മറുപടി പറയാതെ ഹോജ അമ്പരന്നു! കാരണം, തൻ്റെ പേര് ഹോജ മുല്ലയെന്ന് ഇയാൾക്ക് അറിയാമല്ലോ. അല്ലെങ്കിൽ മുല്ലാക്കയെന്ന് വിളിക്കാൻ സാധ്യതയില്ല. ഉടൻ, ഹോജ അയാളോടു ചോദിച്ചു - "താങ്കളെ എനിക്ക് മുൻപരിചയമില്ല. ഇയാൾ ഈ ദേശക്കാരനുമല്ല. എന്നിട്ടും ഞാൻ മുല്ലാക്കയെന്ന് അറിഞ്ഞത് എങ്ങനെ?" അപ്പോൾ, അപരിചിതൻ ഒരു നിമിഷം ആലോചിച്ചു. താൻ വെറുതെ വിളിച്ചതെന്ന് പറയേണ്ടതില്ല. അല്പം പൊങ്ങച്ചം തട്ടിയേക്കാം. "ഞാൻ മുല്ലാക്കയെ ആദ്യമാണു കാണുന്നത്. എന്നാൽ, എനിക്കു മറ്റുള്ളവരുടെ മനസ്സ് വായിക്കാനുള്ള വിദ്യ കൈവശമുണ്ട്!" "ഹോ!" ഹോജ അതുകേട്ട് അത്ഭുതം കൂറി. അന്നേരം, അപരിചിതൻ വീണ്ടും ചോദിച്ചു - "പട്ടണത്തിലേക്ക് ഏതു വഴിയിലൂടെ പോകണം?" ഉടൻ, ഹോജ ചുട്ട മറുപടി കൊടുത്തു - "അതിനുള്ള മറുപടി ഞാൻ മനസ്സിൽ പറഞ്ഞു കഴിഞ്ഞു. താങ്കൾ മനസ്സു വായിച്ച് അറിഞ്ഞ ...

(1035) കളഞ്ഞു കിട്ടിയ സ്വർണ്ണക്കിഴി!

  ഹോജ മുല്ലയുടെ ദാരിദ്ര്യ കാലമായിരുന്നു അത്. ഒരു ദിവസം, വഴിയിലൂടെ അദ്ദേഹം നടന്നു നീങ്ങിയപ്പോൾ ഒരു കിഴി നിലത്തു കിടക്കുന്നതു കണ്ടു. അയാൾ അതെടുത്തു. ഉടനെ, ആ കിഴിയുടെ കെട്ട് അഴിച്ചു നോക്കിയപ്പോൾ ഹോജ ഞെട്ടി! നിറയെ സ്വർണ്ണ നാണയങ്ങൾ! തൻ്റെ ദാരിദ്ര്യം മാറ്റാൻ ഇതു മതിയല്ലോ എന്ന് ഓർത്തപ്പോൾ അയാൾക്ക് വലിയ സന്തോഷം തോന്നി. എന്നാൽ, മറ്റൊരു കാര്യം ഓർത്തപ്പോൾ വിഷമവും തോന്നി. കാരണം, ആ നാട്ടിലെ നിയമം അനുസരിച്ച് ഏതെങ്കിലും സാധനം കളഞ്ഞു കിട്ടിയാൽ അത് ചന്തയിലെ ഒരു ഉയർന്ന കല്ലിൽ കയറി നിന്ന് ഉച്ചത്തിൽ മൂന്നു തവണ കിട്ടിയ സാധനം എന്താണെന്ന് വിളിച്ചു പറയണം. അതിനു ശേഷവും ആരും അവകാശവാദം ഉന്നയിച്ചില്ലെങ്കിൽ അത് അയാൾക്കു സ്വന്തമാക്കാം. നിയമം തെറ്റിച്ചാൽ കടുത്ത ശിക്ഷയാണു ഫലം. ഈ കിഴി വിട്ടുകളയാൻ ഹോജയുടെ ദാരിദ്ര്യം അനുവദിച്ചില്ല. അതിനായി അയാൾ ഒരു ബുദ്ധി കണ്ടു പിടിച്ചു. അതിരാവിലെ ചന്തയിലേക്കു ചെന്നു. അവിടെ നിന്ന് മൂന്നു പ്രാവശ്യം ഉച്ചത്തിൽ വിളിച്ചു കൂവി - "സ്വർണ്ണനാണയങ്ങൾ ഉള്ള ഈ കിഴി വഴിയിൽ കിടന്നു കിട്ടിയതാണ്. ഇത് നിങ്ങൾ ആരുടെയെങ്കിലും ആണോ?" മൂന്നു തവണയും ഇത് ആവർത്തിച്ചെങ്കിലും ആരും മുന്നോട്ടു വന്നില്ല. കാരണ...

(1034) സുൽത്താനെ കണ്ട ഹോജ!

  ഹോജ മുല്ല കൊട്ടാരത്തിലെത്തി സുൽത്താനെ കണ്ടുവെന്ന് വാർത്ത പരന്നു. ഈ കാര്യം കേട്ടവരിൽ എല്ലാവരും വിശ്വസിച്ചില്ല. അക്കൂട്ടർ മറ്റുള്ളവരോടു തർക്കിക്കുകയും ചെയ്തു. അന്നേരം, ചിലർ ഒരു നിർദ്ദേശം മുന്നോട്ടു വച്ചു - "നമുക്ക് എല്ലാവർക്കും കൂടി മുല്ലാക്കയുടെ വീട്ടിലെത്തി നേരിട്ട് ചോദിക്കാം" എല്ലാവരും ആ അഭിപ്രായത്തോട് യോജിച്ചു. അവർ നടന്ന് ഹോജയുടെ വീട്ടിലെത്തി കാര്യം ചോദിച്ചു. അന്നേരം യാതൊരു മടിയും കൂടാതെ അദ്ദേഹം പറഞ്ഞു -"ശരിയാണ്. ഞാൻ കൊട്ടാരത്തിലെത്തി സുൽത്താനെ കണ്ടു. അന്നേരം, സുൽത്താൻ എന്നോടു സംസാരിക്കുകയും ചെയ്തു" എല്ലാവരും അതുകേട്ട് അമ്പരന്നു! അവരിൽ ഒരാൾ ഭയഭക്തിബഹുമാനത്തോടെ ചോദിച്ചു - "സുൽത്താൻ എന്താണ് ഹോജയോടു പറഞ്ഞത്? കേൾക്കാൻ ഞങ്ങൾക്കു തിടുക്കമായി?" ഹോജ പറഞ്ഞു -"ഞാൻ സുൽത്താനെ കാണുക എന്ന ലക്ഷ്യത്തോടെ കൊട്ടാര വാതിൽക്കൽ എത്തി. അന്നേരം, സുൽത്താൻ പറഞ്ഞു -"ഛീ, ധിക്കാരീ, നീ എന്നെ കാണാൻ ആഗ്രഹിക്കുന്നുവോ? എൻ്റെ കൺമുന്നിൽ മേലിൽ കണ്ടു പോകരുത്!" ജനങ്ങൾ അതുകേട്ട് പൊട്ടിച്ചിരിച്ചു! Written by Binoy Thomas, Malayalam eBooks-1034 - Hoja Stories - 30, PDF- https://d...

(1033) ഹോജയുടെ മോതിരം!

  ഒരിക്കൽ, ഹോജ മുല്ലയോട് യാത്ര പറയാനായി സുഹൃത്തായ ഒരു വ്യാപാരി വീട്ടിലെത്തി. വ്യാപാരിക്ക് പണം ഏറെയുണ്ടെങ്കിലും അത്യാഗ്രഹം ഏറെയായിരുന്നു. ദൂരെ വ്യാപാര ആവശ്യത്തിനു പോകുകയായിരുന്നു അയാളുടെ ലക്ഷ്യം. ഹോജയും വ്യാപാരിയും തമ്മിലുള്ള സംസാരത്തിനിടയ്ക്ക് ഹോജയുടെ കയ്യിൽ കിടന്ന വില പിടിച്ച മോതിരം അയാൾ ശ്രദ്ധിച്ചു. ഉടൻ, അത് എങ്ങനെയെങ്കിലും സ്വന്തമാക്കണമെന്ന് വ്യാപാരിക്ക് ദുരാശ തോന്നി. അതിനായി സുഹൃത്ത് ഒരു തന്ത്രം പ്രയോഗിച്ചു. "ഹോജാ, ഞാൻ എന്നാണ് മടങ്ങിവരികയെന്ന് പറയാൻ കഴിയില്ല. പക്ഷേ, അത്രയും നാൾ താങ്കളെ കാണാതെ ഇരിക്കുന്നതിൽ എനിക്കു വളരെ വിഷമമുണ്ട്. അതിനാൽ, കയ്യിലെ മോതിരം എനിക്കു തരിക. അതു കാണുമ്പോൾ ഹോജയെ ഞാൻ ഓർമ്മിക്കും. അതെനിക്ക് ആശ്വാസമാകും" വ്യാപാരിയുടെ ആർത്തി മനസ്സിലാക്കിയ ഹോജ മറുതന്ത്രം പുറത്തെടുത്തു. "പ്രിയ സുഹൃത്തേ. ഞാൻ ഇതേ കാര്യം പറയാൻ വരികയായിരുന്നു. താങ്കളെ പിരിഞ്ഞ് ഇരിക്കുന്നതിൽ എനിക്കും വിഷമമുണ്ട്. അതുകൊണ്ട് ഈ മോതിരം താങ്കൾക്കു ഞാൻ കൊടുത്തു വിട്ടില്ല എന്ന് ഓർക്കുമ്പോൾ ഏറെ വേദനയോടെ ഈ മോതിരം കാണുന്ന ഓരോ നിമിഷവും ഞാൻ ഓർമ്മിക്കും" ഹോജയുടെ തന്ത്രത്തിൽ പരാജയപ്പെട്ട വ്യാപാരി...

(1032) കീശയുടെ വിശപ്പ്!

  ഒരിക്കൽ, ഹോജ മുല്ല ഒരു സൽക്കാരത്തിൽ പങ്കെടുക്കുകയായിരുന്നു. തീൻമേശയിൽ അനേകം വിഭവങ്ങൾ നിരന്നു. ഹോജ കഴിക്കാൻ തുടങ്ങി. അന്നേരം, എതിർ വശത്തുള്ള ഒരാൾ എന്തോ കള്ളത്തരം ഒപ്പിക്കുന്നതുപോലെ ഹോജയ്ക്കു തോന്നി. കണ്ടാൽ മാന്യനാണെന്നു തോന്നും വിധമാണ് വസ്ത്രധാരണം. ഹോജ അല്പം കുനിഞ്ഞു നോക്കിയപ്പോൾ ആ മാന്യൻ കുപ്പായത്തിൻ്റെ വലിയ കീശയിലേക്ക് നല്ല വിഭവങ്ങൾ നിറയ്ക്കുകയാണ്! ഹോജ കഴിച്ചു കഴിഞ്ഞ് ചൂടു ചായ കുടിക്കാതെ വച്ചു കൊണ്ടിരുന്നു. മാന്യൻ എഴുന്നേറ്റ നിമിഷം ചൂടു ചായ അയാളുടെ നിറഞ്ഞ കീശയിലേക്ക് ഹോജ ഒഴിച്ചു! പെട്ടെന്ന്, അയാൾ ദേഷ്യപ്പെട്ടപ്പോൾ അവരുടെ ചുറ്റിനും ആളുകൾ തടിച്ചു കൂടി. അവരോടായി ഹോജ പറഞ്ഞു -"ഈ മാന്യൻ്റെ വലിയ കീശയ്ക്കു ഭയങ്കര വിശപ്പാണ്. വിശിഷ്ട ആഹാരങ്ങളെല്ലാം അത് അകത്താക്കിക്കഴിഞ്ഞു. അന്നേരം, ദാഹശമനത്തിനായി ഞാൻ ചൂടുചായ കൊടുത്തതാണ്!" കപട മാന്യൻ്റെ ആഹാര മോഷണത്തിനുള്ള ഹോജയുടെ ചുട്ട മറുപടി എല്ലാവർക്കും ഇഷ്ടമായി. Written by Binoy Thomas, Malayalam eBooks-1032 -ഹോജാ കഥകൾ - 28, PDF - https://drive.google.com/file/d/1omsgl5lV-Kj5W_P40ZSuYFLYHfuEEMD7/view?usp=drivesdk

(1031) ഹോജയുടെ ക്ഷമാപണം!

  ഒരിക്കൽ, ഹോജ മുല്ലയെ കാണാനായി നാട്ടിലെ ഒരു പണ്ഡിതൻ നാളെ വരുമെന്ന് അറിയിച്ചു. പക്ഷേ, അക്കാര്യത്തിൽ താൽപര്യം ഇല്ലാത്തതിനാൽ, സൂത്രക്കാരനായ ഹോജ അത് ഒഴിവാക്കാനായി തീരുമാനിച്ചു. അതിനാൽ, അടുത്ത ദിവസം രാവിലെ അയാൾ വീട്ടിൽ നിന്നും വേറൊരു യാത്ര പോയി. കുറച്ചു കഴിഞ്ഞ് പണ്ഡിതൻ അവിടെ വന്നപ്പോൾ ഹോജ ഇല്ലെന്നു മനസ്സിലായി. വാതിലും ജനാലയുമൊക്കെ അടച്ചിരുന്നതിനാൽ അയാൾക്ക് ദേഷ്യം ഇരച്ചുകയറി. "ഞാൻ വരുമെന്ന് മുൻകൂട്ടി അറിയിച്ചിട്ട് ആ കഴുത എവിടെയോ പോയിരിക്കുന്നു!" വരാന്തയിൽ നിന്നും തിരികെ മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ അവിടെ ഒരു കരിക്കട്ട കിടക്കുന്നതു കണ്ടു. അയാൾ അത് കുനിഞ്ഞെടുത്തു. പിന്നെ, വീടിൻ്റെ വാതിലിനു മുകളിലായി 'കഴുത' എന്ന് എഴുതിവച്ചു. എന്നിട്ട്, പിറുപിറുത്തുകൊണ്ട് അവിടം വിട്ടു. വൈകുന്നേരമായപ്പോൾ ഹോജ വീട്ടിലേക്ക് മടങ്ങിയെത്തി. വാതിലു മുകളിലായി 'കഴുത' എന്ന് എഴുതിയതു കണ്ടു. ഉടൻ, ഹോജ നേരെ പണ്ഡിതൻ്റെ വീട്ടിലേക്കു നടന്നു. അവിടെ എത്തി പണ്ഡിതനെ കണ്ടു - "അങ്ങ് ദയവായി എന്നോടു ക്ഷമിക്കണം. എൻ്റെ വീട്ടിലേക്കു വരുമെന്നു പറഞ്ഞിരുന്ന കാര്യം ഞാൻ മറന്നു പോയിരുന്നു. പക്ഷേ, എൻ്റെ വാതിലിനു മുകളി...

(1030) പണക്കാരൻ്റെ തല!

  ഒരിക്കൽ, ഹോജ മുല്ലയ്ക്ക് പണത്തിന് വളരെ ആവശ്യമായ ഒരു സമയം വന്നു. സാധാരണയായി പരിചയക്കാർ ആരും അയാൾക്ക് പണം കടം കൊടുക്കാറില്ലായിരുന്നു. കാരണം, തിരികെ കിട്ടില്ല! എങ്കിലും, ഹോജ തിടുക്കത്തിൽ ഒരു പണക്കാരൻ്റെ മാളിക മുറ്റത്ത് എത്തി. ചുറ്റുപാടും നോക്കിയപ്പോൾ ഒരു വേലക്കാരൻ പറമ്പിൽ നിൽപ്പുണ്ടായിരുന്നു. അയാളോട് ഹോജ ചോദിച്ചു - "നിൻ്റെ യജമാനനെ എനിക്ക് കാണേണ്ട അത്യാവശ്യമുണ്ട്" ഉടൻ, ഒന്നും മിണ്ടാതെ അവൻ അകത്തേക്ക് ഓടിപ്പോയി. കുറച്ചു കഴിഞ്ഞ് മടങ്ങിവന്നു പറഞ്ഞു -"യജമാനൻ ദൂരെ ഒരു യാത്ര പോയിരിക്കുന്നു. ഒരാഴ്ച കഴിഞ്ഞേ മടങ്ങിവരൂ" വേലക്കാരൻ വൈകിയപ്പോൾത്തന്നെ അതു കള്ളം പറയാനായി താമസിക്കുന്നതാണെന്ന് ഹോജയ്ക്കു പിടികിട്ടിയിരുന്നു. ഹോജ അതു മനസ്സിലാകാത്ത മട്ടിൽ നിന്നപ്പോൾ അകത്തേ മുറിയിലെ ജനാലയിലൂടെ പതിയെ ഒരു തല പ്രത്യക്ഷപ്പെട്ടത് അദ്ദേഹം കണ്ടു. ഉടൻ, തിരികെ നടക്കാൻ തുടങ്ങിയപ്പോൾ ഹോജ പറഞ്ഞു - "നീ നിൻ്റെ യജമാനനോടു പ്രത്യേകമായി ഈ കാര്യം പറയണം -യാത്ര പോകുമ്പോൾ തല മാത്രമായി ജനാല അരികത്ത് വച്ചിട്ടു പോയാൽ ആരെങ്കിലും അത് മോഷ്ടിച്ചു കൊണ്ടു പോകുമെന്ന്!" Written by Binoy Thomas, Malayalam eBooks -...

(1029) ഹോജയുടെ പ്രസംഗം!

  ഹോജ മുല്ലയെ പരിഹസിക്കാനായി ചിലർ തക്കം പാർത്തിരുന്നു. അവർ ഒരിക്കൽ, ഹോജയെ പ്രസംഗിക്കാനായി ക്ഷണിച്ചു. ആ നാട്ടിലെ എല്ലാവരും ഒന്നിച്ചു കൂടിയിരുന്ന ചടങ്ങായിരുന്നു അത്. ഹോജയ്ക്ക് പ്രസംഗിക്കാൻ കഴിവുണ്ടായിരുന്നില്ല. എങ്കിലും എല്ലാവരുടെയും നിർബന്ധത്തിനു വഴങ്ങിയെങ്കിലും, എന്തെങ്കിലും സൂത്രം വഴിയായി ഇതിൽ നിന്നും രക്ഷപ്പെടാനായി ഹോജ ആലോചിച്ചു. ആദ്യ ദിനം വന്നെത്തി. ഹോജ പ്രസംഗ വേദിയിൽ കയറി ചോദിച്ചു- ''ഞാൻ പറയാൻ പോകുന്ന കാര്യത്തേക്കുറിച്ച് നിങ്ങൾക്കറിയാമോ?" ആളുകൾ പറഞ്ഞു -"ഞങ്ങൾക്കറിയില്ലാ" അന്നേരം, അവിടെ നിന്നും ഇറങ്ങി നടന്നു കൊണ്ട് ഹോജ വിളിച്ചു കൂവി - "ഈ പ്രസംഗത്തിൻ്റെ ലക്ഷ്യം പോലും അറിയില്ലാത്ത നിങ്ങളോട് എനിക്ക് ഒന്നും പറയാനില്ല" ഹോജ മുങ്ങിയതാണെന്ന് മനസ്സിലാക്കി ആളുകൾ അടുത്ത ദിവസം അയാളെ വിളിച്ച് വേദിയിൽ കയറ്റി. പതിവു ചോദ്യം ഹോജ ആവർത്തിച്ചു. ഉടൻ, ആളുകൾ മറുപടി മാറ്റി - "ഞങ്ങൾക്കെല്ലാം പ്രസംഗ വിഷയവും ലക്ഷ്യവും അറിയാം" അന്നേരം, ഹോജ പറഞ്ഞു -"എല്ലാവർക്കും അറിയാവുന്ന സ്ഥിതിക്ക് ഞാൻ ആവർത്തിക്കുന്നതിൽ അർത്ഥമില്ല" ഇത്തവണയും ഹോജ ഇറങ്ങി നടന്നപ്പോൾ ആളുകൾ വീണ്...