Posts

Showing posts from March, 2025

(1068) പണ്ഡിതന്മാരുടെ കഴുത!

  ഒരിക്കൽ, ഹോജ ആ നാട്ടിലെ പണ്ഡിതന്മാരെ നന്നായി വിമർശിക്കാൻ തുടങ്ങി. പിന്നെ കളിയാക്കാൻ തുടങ്ങി. അവിടെയും അമർഷം തീരാതെ അയാൾ ചന്തയിലും കവലകളിലും നിന്ന് ഉച്ചത്തിൽ വിളിച്ചു കൂവി - "ഇന്നാട്ടിലെ പണ്ഡിതന്മാരും ബുദ്ധിജീവികളും ജനങ്ങളെ വഞ്ചിക്കുകയാണ്. അവർക്ക് വിശേഷിച്ച് യാതൊരു കഴിവും അറിവും ഇല്ല" ഇങ്ങനെ പ്രചരണം നടത്തുന്നത് കൊട്ടാര പണ്ഡിതർക്കും ആചാര്യന്മാർക്കും ദഹിച്ചില്ല. അവർ രാജാവിനോട് പരാതി പറഞ്ഞു. രാജാവ് ഉടൻ തന്നെ ഹോജയെ കൊട്ടാരത്തിൽ വിളിച്ചു വരുത്തി. രാജാവ് നീരസത്തോടെ ചോദിച്ചു - "താങ്കൾ എന്തിനാണ് അറിവുള്ള ആളുകളെ പരിഹസിച്ചു നടക്കുന്നത്? ഞാൻ ഇപ്പോൾ മിടുക്കരായ അഞ്ച് കൊട്ടാര പണ്ഡിതന്മാരെ തൻ്റെ അറിവ് പരിശോധിക്കാനായി നിയോഗിച്ചിരിക്കുന്നു" ഉടൻ, അഞ്ച് പണ്ഡിതന്മാരും ഹോജയുടെ മുന്നിൽ വന്നു നിരന്നു. എന്നാൽ, ഒട്ടും പേടിയില്ലാതെ ഹോജ രാജാവിനോട് ചോദിച്ചു - "എൻ്റെ ബുദ്ധി ഇവർ അളക്കുന്നതിനു മുൻപ് ഇവരോട് എനിക്കൊരു കാര്യം ചോദിക്കാനുണ്ട്. അത് എഴുതിത്തരാനായി അഞ്ചുപേർക്കും കടലാസും മഷിയും രാജാവ് അനുവദിക്കണം" ഉടൻ, രാജാവ് അനുവദിച്ചു. അപ്പോൾ, ഹോജ അഞ്ചുപേരോടും ചോദിച്ചു- "കഴുതയെന്നാൽ എന്ത...

(1067) ഹോജയുടെ പ്രകടനം!

  ഒരിക്കൽ, തുർക്കിയിലെ രാജാവായ ബാദുഷ, ഹോജയെ കൊട്ടാരത്തിലേക്ക് ആളയച്ച് വരുത്തി. അദ്ദേഹം, ഹോജയോടു പറഞ്ഞു -" ഞാൻ നായാട്ടിന് പോകുകയാണ്. എൻ്റെ കൂടെ കുറച്ച് ആളുകൾ വരുന്നുണ്ട്. താനും കൂടെ പോരുക. എങ്കിൽ പിന്നെ കാട്ടിലും എനിക്ക് ചിരിക്കാനുള്ള വക താൻ തരുമെന്ന് ഉറപ്പാണ്" ഹോജ ശരിക്കും ഞെട്ടി! കാരണം, ഹോജ കാട്ടിൽ ഇതുവരെയും പോയിട്ടില്ലാത്തതിനാൽ പേടിച്ചു പോയെങ്കിലും അതു പുറമെ കിട്ടാതെ ഹോജ സമ്മതം അറിയിച്ചു. നായാട്ടിനായി രാജാവിനും ഏതാനും ഭടന്മാർക്കും ഒപ്പം ഹോജയും കാട്ടിലെത്തി. അതിനിടയിൽ ബാദുഷ പറഞ്ഞു -"ആദ്യത്തെ അസ്ത്രം ഹോജയുടേത് ആകട്ടെ. താൻ ആ കാണുന്ന മരത്തിൻ്റെ പൊത്തിൽ അമ്പെയ്യുക" അങ്ങനെ പറഞ്ഞു കൊണ്ട് ഒരു ഭടൻ്റെ അമ്പും വില്ലും ഹോജയ്ക്ക് കൊടുത്തു. ഹോജ അമ്പെയ്തപ്പോൾ മരത്തിൻ്റെ അടുത്തു പോലും എത്തിയില്ല. അതുകണ്ട് രാജാവും ഭടന്മാരും ആർത്തുചിരിച്ചു! അന്നേരം ഹോജ പറഞ്ഞു -" രാജാവേ, ഈ ഭടൻ്റെ അമ്പെയ്ത്ത് അവൻ്റെ വില്ലു കുലച്ച് ഞാൻ കാണിച്ചതാണ്. ഇനി രാജാവിൻ്റെ അമ്പും വില്ലും തരിക" എന്നിട്ട്, രാജാവിൽ നിന്നും വാങ്ങി അമ്പെയ്തപ്പോൾ മരത്തിൻ്റെ കീഴെ ചെന്നു പതിച്ചു. അവരെല്ലാം വീണ്ടും പൊട്ടിച്ചിരി...

(1066) ഹോജയുടെ കരച്ചിൽ!

  ഹോജയുടെ കരച്ചിൽ കേട്ടാണ് ചില ചങ്ങാതികൾ അയാളുടെ വീട്ടിലെത്തിയത്. വിവരം തിരക്കിയപ്പോൾ ഹോജയുടെ കഴുത അന്നു രാവിലെ രോഗം മൂലം ജീവൻ വെടിഞ്ഞെന്ന് മനസ്സിലായി. അന്നേരം ഒരു സുഹൃത്ത് ചോദിച്ചു - "താങ്കളുടെ ഭാര്യ മരിച്ചപ്പോൾ പോലും ഇത്രയും കരച്ചിൽ ഇല്ലായിരുന്നല്ലോ. എന്തിനാണ് ഒരു കഴുതയ്ക്കു വേണ്ടി ഇങ്ങനെ കരയുന്നത്?" ഹോജ പറഞ്ഞു -"എൻ്റെ ഭാര്യ മരിച്ചപ്പോൾ എല്ലാവരും ആശ്വസിപ്പിച്ചത് വേറെ ഒരു സ്ത്രീയെ വിവാഹം ചെയ്തു തരാം എന്നാണ്. എന്നാൽ, എൻ്റെ കഴുത ചത്തിട്ട് മറ്റൊരു കഴുതയെ വാങ്ങിത്തരാമെന്ന് ആരും ഇതുവരെയും പറഞ്ഞില്ല" അവിടെ കൂടിയവർ ഹോജയെ പരിഹസിച്ചിട്ട് മടങ്ങിപ്പോയി. Written by Binoy Thomas, Malayalam eBooks-1066- Hoja Mulla story series - 43, PDF - https://drive.google.com/file/d/1IKwhd3ZmsUDwyuV68pJO4RnMVl03urFe/view?usp=drivesdk

(1065) ഹോജയുടെ അമ്പെയ്ത്ത് !

ഒരു ദിവസം, രാത്രി ഉറക്കത്തിനിടയിൽ ഹോജ എണീറ്റ് ജനാലയിലൂടെ വെളിയിലേക്ക് നോക്കി. അയാൾ ഞെട്ടി! അരണ്ട വെളിച്ചത്തിൽ വെള്ളനിറമുള്ള കുപ്പായവുമായി മുറ്റത്ത് ഒരാൾ നിൽക്കുന്നു. ഉടൻ, ഹോജ തൻ്റെ അമ്പും വില്ലും കയ്യിലെടുത്തു. സർവ്വ ശക്തിയുമെടുത്ത് അമ്പ് തൊടുത്തു. അത് ലക്ഷ്യസ്ഥാനത്ത് തുളച്ചുകയറി. ഹോജ വാതിൽ തുറന്ന് പുറത്തേക്ക് ഓടി. എന്നാൽ അതേ വേഗത്തിൽ തിരികെ ഓടി വീട്ടിൽ കയറി വാതിലടച്ചു. ഈ ശബ്ദകോലാഹലം കേട്ട്, ഭാര്യ ആമിന എണീറ്റ് ചോദിച്ചു - "നിങ്ങൾ ഈ രാത്രിയിൽ എന്തെടുക്കുകയാണ്?" ഹോജ ആശങ്കയോടെ പറഞ്ഞു -"കുറച്ച് മുൻപ് ഞാൻ മരിച്ചു പോയേനെ. ശക്തിയുള്ള അമ്പ് തുളച്ചുകയറിയത് മുറ്റത്ത് കിടന്ന വെള്ള കുപ്പായത്തിലാണ്. ഭാഗ്യം. ഞാൻ അതിനുള്ളിൽ ഇല്ലായിരുന്നു!" മറ്റൊരു ദിവസം, വലിയൊരു ശബ്ദം കേട്ടുകൊണ്ടാണ് ആമിന ഹോജയുടെ മുറിയിലേക്ക് വന്നത്. ആമിന ചോദിച്ചു - "ഇവിടെ എന്താണ് മറിഞ്ഞു വീണ ശബ്ദം കേട്ടത്?" ഹോജ കട്ടിലിൽ കുത്തിയിരിക്കുകയാണ്. വിഷമത്തോടെ പറഞ്ഞു: "ഓ, അത്... എൻ്റെ കുപ്പായം താഴെ വീണതാണ്" ആമിന സംശയത്തോടെ ചോദിച്ചു - "ഒരു കുപ്പായം വീണാൽ ഇത്രയും വലിയ ശബ്ദം കേൾക്കുമോ?" ഹോജ മുരണ്ട...

(1064) ആമിനയുടെ കോഴിക്കറി!

  ഒരിക്കൽ, ഹോജ ചന്തയിൽ നിന്നും മേടിച്ച കോഴിയെ ഭാര്യ ആമിനയെ ഏൽപിച്ചു. ഭാര്യ കോഴിക്കറി വച്ച് പാത്രം മൂടിയ ശേഷം അയലത്തെ സ്ത്രീയുമായി വർത്തമാനം പറയാൻ പോയി. ആ നേരത്ത്, അപരിചിതനായ മനുഷ്യൻ ഹോജയുടെ അടുക്കളയിൽ കയറി കോഴിക്കറി വാരിവലിച്ച് തിന്നാൻ തുടങ്ങി! എന്നാൽ, ഈ കാഴ്ച കണ്ടുകൊണ്ടാണ് ഹോജ അടുക്കളയിലേക്കു വന്നത്. ഹോജയെ കണ്ടപ്പോൾ അവൻ പെട്ടെന്ന് ഓടി മറഞ്ഞു. ഇതേ സമയം, ഹോജ ആരോടും ഒന്നും മിണ്ടാതെ അടുത്തുള്ള ഒരു കുളത്തിൻ്റെ അരികിൽ പോയി കുത്തിയിരുന്നു. അന്നേരം ഒരാൾ ഹോജയോട് ചോദിച്ചു - "താങ്കൾ എന്തിനാണ് ഇവിടെ വിഷമിച്ച് ഇരിക്കുന്നത്?" ഹോജ: ''എൻ്റെ ഭാര്യ ആമിന ഉണ്ടാക്കിയ കോഴിക്കറി കട്ടുതിന്നിട്ട് ഒരുവൻ ഓടിയിട്ടുണ്ട്. കോഴിക്കറിയുടെ എരിവ് കാരണം ഞാൻ ഈ കുളത്തിലെ വെള്ളം കുടിക്കാൻ ഇങ്ങോട്ടു പോരും. ആമിനയുടെ കോഴിക്കറി തിന്നവൻ ഇവിടെ വരാതെ തരമില്ല!" അയാൾ ഹോജയുടെ മണ്ടത്തരം ഓർത്ത് പൊട്ടിച്ചിരിച്ചു. Written by Binoy Thomas, Malayalam eBooks - 1064- Hoja stories - 41, PDF- https://drive.google.com/file/d/16z2EqtCl3MLgiRoT9cdsKgwXOPRpNLsz/view?usp=drivesdk

(1063) ഹോജയുടെ ഭാര്യ!

  ഒരു ദിവസം ഹോജ വീടിൻ്റെ മുറ്റത്ത് നിൽക്കുന്ന നേരം. അപ്പോൾ, സുഹൃത്ത് ഒരു കഴുതയെ വലിച്ചു കൊണ്ട് പോകുന്നതു കണ്ടു. ഹോജ ചോദിച്ചു - "ഈ കഴുതയുമായി താങ്കൾ എവിടെ പോകുന്നു?" "ഹോജാ, താൻ ഈ കഴുതയെ നോക്ക്. എത്ര കഴിച്ചാലും ഇതിൻ്റെ വയറു നിറയില്ല. എന്നാലോ? യാതൊരു പണിക്കും ഇപ്പോൾ ഇതിനെ കൊള്ളില്ല. 30 വയസ്സ് പ്രായമായി. ചന്തയിൽ വിറ്റിട്ട് രണ്ട് ചെറുപ്പമായ കഴുതയെ മേടിക്കണം" അത് നല്ലൊരു കാര്യമായി ഹോജയ്ക്കു തോന്നി. അടുത്ത ദിവസം രാവിലെ ഭാര്യയുടെ കയ്യിൽ പിടിച്ചു വലിച്ച് ഹോജ ചന്തയിലേക്കുള്ള വഴിയിലൂടെ നടന്നു. അന്നേരം, മുൻപ് കണ്ട അതേ സുഹൃത്ത് എതിരെ വരുന്നുണ്ടായിരുന്നു. അയാൾ ചോദിച്ചു: "ഹോജ ഭാര്യയുമായി എങ്ങോട്ടാണ്?" ഹോജ: "ഇന്നലെ താൻ ചെയ്ത പോലെ ഒരു നല്ല കാര്യം ചെയ്യാൻ പോകുകയാണ്. നാല്പതു വയസ്സു കഴിഞ്ഞ ആമിന ഭയങ്കരമായി ഭക്ഷണം കഴിക്കും. പക്ഷേ, പണി ചെയ്യാൻ മടിയുമാണ്. അതിനാൽ, ഇവളെ ചന്തയിൽ വിറ്റിട്ട് 20 വയസ്സുള്ള രണ്ട് പെണ്ണുങ്ങളെ വാങ്ങണം" ഹോജയുടെ വിചിത്ര ചിന്താഗതി കണ്ട് ചങ്ങാതി ഞെട്ടി! Written by Binoy Thomas, Malayalam eBooks-1063-Hoja stories - 40, PDF- https://drive.google.com/fi...

(1062) ഹോജയുടെ വാൾ!

  ഒരിക്കൽ, ഹോജ മുല്ല ദൂരെ ദിക്കിലുള്ള ഒരു സ്ഥലത്തേക്ക് പോകുകയായിരുന്നു. കൂടെ കഴുതയും ഉണ്ടായിരുന്നു. അതു കണ്ടപ്പോൾ സുഹൃത്ത് ഹോജയെ ഉപദേശിച്ചു. "നിങ്ങൾ പോകുന്ന വഴിയിൽ പല സ്ഥലത്തും വിജനമായ പ്രദേശങ്ങൾ ഉണ്ട്. കഴുതയെ മോഷ്ടിക്കുന്നത് അവിടെയുള്ള കള്ളന്മാരുടെ സ്ഥിരം ഏർപ്പാടാണ്. അതുകൊണ്ട് കഴുതയെ വീട്ടിൽ കെട്ടിയിട്ട് തനിച്ചു പോയാൽ മതിയല്ലോ" ഹോജ പറഞ്ഞു -"ഞാൻ തിരികെ വരുമ്പോൾ കഴുത വീട്ടിൽ നിന്നും മോഷണം പോയാലോ?" അന്നേരം, ചങ്ങാതി പറഞ്ഞു -"എങ്കിൽ, മുല്ലാക്ക ഒരു കാര്യം ചെയ്യ്. എൻ്റെ കയ്യിലുള്ള വാൾ തരാം. അതുമായി പോയാൽ കള്ളന്മാരെ കാണുമ്പോൾ സഹായമാകും" ഹോജ ആ വാളുമായി യാത്ര തിരിച്ചു. ഏറെ ദൂരം പിന്നിട്ടപ്പോൾ വിജനമായ ഒരു സ്ഥലത്ത് വന്ന നേരം. അവിടെ ഒരാൾ എതിരെ വരുന്നതു കണ്ടു. ഹോജ ഉടൻ, കഴുതപ്പുറത്തു നിന്നും ചാടി ഇറങ്ങി വാൾ നീട്ടിപ്പിടിച്ച് അയാളുടെ നേർക്ക് ചെന്നു. ആ മനുഷ്യൻ ഒരു സാധുവായിരുന്നു. ഹോജ വാളുമായി വരുന്നതു കണ്ട് പേടിച്ചരണ്ട് നിൽക്കുമ്പോൾ ഹോജ പറഞ്ഞു -"ഇതാ, ഈ വാൾ നിങ്ങൾ എടുത്തു കൊള്ളൂ. പകരം, ഈ കഴുതയെ എനിക്കു വിട്ടുതരണം" ഹോജ കൊടുത്ത വാളുമായി അയാൾ സന്തോഷത്തോടെ സ്ഥലം വിട്ട...

(1061) ഹോജയുടെ കാഴ്ച!

ഹോജ മുല്ലയുടെ പല പ്രവൃത്തികളും മറ്റുള്ളവരിൽ നിന്നും വളരെ വ്യത്യസ്തങ്ങളായിരുന്നു. ജനങ്ങൾ ഇതിനെ കണ്ടതും വേറിട്ട രീതിയിലായിരുന്നു. ചിലപ്പോൾ അതിനൊക്കെയുള്ള പ്രതികരണമായി ബുദ്ധിമാൻ, മിടുക്കൻ, അത്ഭുതം എന്നൊക്കെ പറയുന്ന പോലെ തന്നെ മറുവശത്ത് മണ്ടൻ, ഭ്രാന്തൻ, പൊട്ടൻ എന്നിങ്ങനെയും കേൾക്കേണ്ടി വന്നിട്ടുണ്ട്. ഒരിക്കൽ, ഇരുട്ടാകുന്നതിനു മുൻപ് വലിയ റാന്തൽ വിളക്കുമായി നടക്കുന്ന ഹോജയെ കണ്ടപ്പോൾ ആളുകൾ ചോദിച്ചു - "ഇതെന്താണ് മുല്ലാക്ക? തനിക്ക് പകലും കണ്ണു കണ്ടുകൂടെ?" ഹോജ പറഞ്ഞു -"എൻ്റെ കാഴ്ചയ്ക്ക് യാതൊരു കുഴപ്പവുമില്ല. പക്ഷേ, എനിക്ക് എതിരെ വരുന്ന ആളുകളിൽ ആർക്കെങ്കിലും കാഴ്ച കുറഞ്ഞവരായി വന്നാലോ? അവർ എന്നെ ഇടിക്കാതെ ഇരിക്കാക്കാനാണ് ഞാൻ വിളക്ക് പിടിച്ചിരിക്കുന്നത്" "ഈ ഹോജയ്ക്ക് ഭ്രാന്താണ്" എന്നു പറഞ്ഞു കൊണ്ട് ആളുകൾ നടന്നകന്നു. മറ്റൊരു അവസരത്തിൽ ചന്തയിലെ തിരക്കേറിയ സ്ഥലത്ത് ഹോജ നിലത്ത് ഇരിക്കുന്നതു കണ്ട് ജനങ്ങൾ ചോദിച്ചു - "ഹോജ എന്തിനാണ് ഇവിടെ വെറുതെ ഇരിക്കുന്നത്?" ഹോജ മുല്ല പറഞ്ഞു -"ഇവിടെ ഒരു വലിയ സംഭവം നടക്കുമെന്ന് എൻ്റെ മനസ്സ് പറയുന്നു. ആളുകൾ എല്ലാം ഓടിക്കൂടിയിട്ട...

(1060) കഴുതയുടെ അമളി!

  സിൽബാരിപുരം കാടാകെ നിറയെ പലതരം വന്യമൃഗങ്ങൾ വസിച്ചിരുന്ന കാലമായിരുന്നു അത്. കാട്ടിലെ സിംഹത്തിന് ഇരകളെ കാണിച്ചു കൊടുക്കുന്ന പണിയായിരുന്നു കുറുക്കൻ്റേത്. മാനിറച്ചിയും മുയലിറച്ചിയും തിന്നു മടുത്തപ്പോൾ സിംഹം പറഞ്ഞു: "കഴുതയിറച്ചി തിന്നിട്ട് ഒരുപാട് നാളായി. നീ പോയി ഒരു കഴുതയെ സൂത്രത്തിൽ ഇങ്ങോട്ടു കൊണ്ടുവരാൻ നോക്കണം" ഒരു കഴുത പുല്ലു തിന്നു നടന്നപ്പോൾ അതിനടുത്തായി കുറുക്കൻ ധ്യാനത്തിൽ ഇരിക്കുന്ന പോലെ ഇരുന്നു. കഴുത പേടിച്ച് കുറച്ച് അകലെയായി നിന്ന് കാര്യം തിരക്കി. കുറുക്കൻ പറഞ്ഞു -"ഗുഹയിലെ സിംഹം അവൻ്റെ ചെയ്തികളിൽ വിഷമം തോന്നി ഇനിയുള്ള കാലം ഒരു കഴുതയെ രാജാവാക്കാനാണ് തീരുമാനം. ഞാൻ മന്ത്രിയും. പക്ഷേ, ഇതിന് ഏത് കഴുതയെ തെരഞ്ഞടുക്കും എന്നാണ് എൻ്റെ ആശയക്കുഴപ്പം" ഉടൻ, മണ്ടൻ കഴുത പറഞ്ഞു -"ഈ കാടിൻ്റെ ചരിത്രത്തിൽ ഞങ്ങളുടെ വർഗ്ഗത്തിന് ഇങ്ങനെയുള്ള സൗഭാഗ്യം വന്നിട്ടില്ല. നമുക്ക് സിംഹത്തെ പോയി കാണാം" ഗുഹയുടെ മുന്നിലെത്തിയതും സിംഹം കഴുതയെ വീശിയടിച്ചു. കഴുതച്ചെവി ഒരെണ്ണം തെറിച്ചു! പക്ഷേ, കഴുത ഓടി! അന്നേരം, പതിയെ കുറുക്കൻ പിറകെ ചെന്നു.  കഴുത അമറി - "എടാ, ദുഷ്ടാ, നീ എന്നെ ചതിക്കു...

(1059) സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട!

  പണ്ടുപണ്ട്, സിൽബാരിപുരം കൊടുംകാടായി കിടന്നിരുന്ന സമയം. ആ കാട്ടിൽ കടുവയും സിംഹവും ഒന്നുമില്ല. എന്നാൽ, ആനകൾ ഏറെയുള്ള കാടായിരുന്നു അത്. ഒരു ദിവസം, പത്തോളം കുട്ടിക്കൊമ്പന്മാർ തീറ്റി തിന്ന് നടക്കുന്ന നേരത്ത്, ഒരു വയസ്സൻ പിടിയാന അതുവഴി വന്നപ്പോൾ പറഞ്ഞു -"മക്കളേ, ആ കാണുന്ന കുന്നിൻ ചെരിവിലേക്കു പോകരുത്. ദുഷ്ടന്മാരായ മനുഷ്യർ വലിയ കുഴികൾ ഉണ്ടാക്കിയിട്ട് കരിയിലയിട്ട് മൂടിയിട്ടുണ്ട്. അത്തരം വാരിക്കുഴിയിൽ വീണാൽ നമുക്ക് തിരിച്ചു കയറാൻ ആവില്ല. മനുഷ്യർ പിടിച്ചു കൊണ്ട് പോകും!" അതു ശ്രദ്ധിച്ച് മിക്കവാറും ആനകളും ആ പ്രദേശം ഒഴിവാക്കാൻ തീരുമാനിച്ചു. എന്നാൽ, വികൃതിയായ കുട്ടിക്കൊമ്പൻ പറഞ്ഞു - "ഈ കാട്ടിലെ ശക്തരായ നമ്മളെ ചെറിയ മനുഷ്യർ എങ്ങനെ പിടിക്കുമെന്നാണ്? അതൊക്കെ വെറും മണ്ടത്തരമാണ്" അന്നേരം, കൂട്ടുകാർ അവനെ വിലക്കി - "ആനയമ്മ നമ്മളേക്കാൾ കാട് ഒരുപാട് കണ്ടതാണ്. അതുകൊണ്ട് അതിൽ കാര്യമുണ്ട്" അപ്പോൾ, കുട്ടിക്കൊമ്പൻ ചിന്നം വിളിച്ച് തൻ്റെ ശക്തി അറിയിച്ച് കുന്നിൻ ചരിവിലേക്ക് പോയി. പനയോല ചാഞ്ഞു കിടക്കുന്ന സ്ഥലത്തേക്ക് അവൻ നടന്ന് അടുത്തപ്പോൾ വാരിക്കുഴിയിലേക്ക് വീണു! സർവ്വശക്തിയുമെടുത്ത് ...

(1058) ഇരിക്കുന്ന കമ്പ് മുറിക്കരുത്!

  പണ്ടുകാലത്തെ സിൽബാരിപുരം ദേശത്ത് ഒരു നാടുവാഴി ഉണ്ടായിരുന്നു. ശങ്കുണ്ണി എന്നായിരുന്നു അയാളുടെ പേര്. അയാളുടെ കാര്യസ്ഥനായിരുന്നു രാജപ്പൻ. രാജപ്പനെ വിശ്വാസമാകയാൽ പണമിടപാടുകൾ വരെ നാടുവാഴി വിശ്വസിച്ച് ഏൽപ്പിക്കുമായിരുന്നു. നാട്ടുകാർ മിക്കവാറും അസൂയയോടെ പറയുന്ന ഒരു കാര്യമുണ്ട് - "കിട്ടുകയാണെങ്കിൽ രാജപ്പൻ്റെ ജോലി കിട്ടണം. എന്താ, സുഖം? കനത്ത ശമ്പളം, സർവ്വ സ്വാതന്ത്ര്യവും ഉള്ള തറവാട്. ഇതൊക്കെയാണ് രാജയോഗം എന്നു പറയുന്നത്!" അങ്ങനെ ഏതാനും വർഷങ്ങൾ പിന്നിട്ടു. ഒരു രൂപയുടെ തിരിമറി പോലും നടത്താതെ കാര്യങ്ങൾ ഭംഗിയായി മുന്നോട്ടു പോകുന്ന സമയമായിരുന്നു രാജപ്പൻ്റെ കാര്യങ്ങളിൽ ഉണ്ടായിരുന്നത്. എന്നാൽ, ഒരിക്കൽ കൃഷി ആവശ്യത്തിനായി മറ്റൊരു നാടുവാഴിയിൽ നിന്നും ആയിരം രൂപ ശങ്കുണ്ണി കടം വാങ്ങിയിരുന്നു. പലിശ സഹിതം ആയിരത്തി ഇരുന്നൂറ് രൂപ തിരികെ ഏൽപ്പിക്കാനായി രാജപ്പൻ്റെ കയ്യിൽ കൊടുത്തു വിട്ടു. ദുർഘടം പിടിച്ച വഴിയിലൂടെ നടന്നപ്പോൾ അയാൾ ആദ്യമായി വേറിട്ട വഴികളിലൂടെ ചിന്തിച്ചു പിറുപിറുത്തു - "എന്നും ഒരു നാടുവാഴിയുടെ കീഴിൽ കഴിഞ്ഞാൽ മതിയോ? ഈ രൂപയുമായി കോസലപുരം ദേശത്ത് ചെന്നാൽ വലിയ കച്ചവടം തുടങ്ങാം. അവിടെ പ്രഭു...

(1057) ഐകമത്യം മഹാബലം!

  സിൽബാരിപുരം ദേശത്തെ വീടുകളിൽ കോഴി വളർത്തൽ പതിവായിരുന്നു. അതുകൂടാതെ ഉടമസ്ഥരില്ലാത്ത കോഴികളും പെരുകി. അക്കാലത്ത്, ലഭ്യത കൂടുതലാകയാൽ കോഴിമുട്ടയ്ക്കും കോഴിയിറച്ചിക്കും യാതൊരു വിലയും ഇല്ലായിരുന്നു. കോഴികളുടെ പെരുപ്പം കാരണം ഒരിക്കൽ കാട്ടിലെ കുറുക്കൻ രാത്രിയിൽ നാട്ടിലേക്ക് ഇറങ്ങി ഓരോ കോഴിയെ പിടിക്കാൻ തുടങ്ങി.  എണ്ണമറ്റ കോഴികൾ ഉള്ളതിനാൽ നാട്ടുകാർ അതൊന്നും അറിഞ്ഞതായി ഭാവിച്ചില്ല. പക്ഷേ, കോഴികൾക്ക് മുഴുവനും ജീവനിൽ പേടിയായിത്തുടങ്ങി. തങ്ങളിൽ ആരെയാണ് ഓരോ രാത്രിയിലും കൊണ്ടുപോകുന്നത് എന്ന് അറിയാൻ പാടില്ലല്ലോ. അവർ എല്ലാവരും കൂടി ജനവാസം കുറഞ്ഞ ഒരു പ്രദേശത്ത് പകൽ ഒന്നിച്ചു കൂടി. പ്രായത്തിൽ മൂത്ത കോഴിമൂപ്പൻ പറഞ്ഞു -"ഇതെല്ലാം നമ്മുടെ വിധിയാണ്. നമ്മൾ കോഴികൾ വിചാരിച്ചാൽ സൂത്രശാലിയായ കുറുക്കനെ തോൽപ്പിക്കാൻ പറ്റില്ല" എല്ലാവരും അതു തലകുലുക്കി സമ്മതിച്ചപ്പോൾ ബുദ്ധിശാലിയായ ഒരു പൂവൻ കോഴി പറഞ്ഞു -"കുറുക്കൻ്റെ ബുദ്ധിയെ നമ്മളും ബുദ്ധിശക്തി ഉപയോഗിച്ച് നേരിടണം. ഇന്നു രാത്രി ഒരു കോഴിക്കൂട് മാത്രം തുറന്നിടണം. അന്നേരം കുറുക്കൻ മറ്റുള്ളവരുടെ വാതിൽ തള്ളിത്തുറക്കാതെ ആ കോഴിക്കൂട്ടിൽ കയറും. ആ നിമിഷം നമ്മൾ എല...

(1056) സാരസ കൊക്കുകൾ!

  പണ്ടു പണ്ട്, സിൽബാരിപുരം ദേശമാകെ നാടും കാടും ഇടകലർന്ന് കിടന്നിരുന്ന കാലം. ഒരിക്കൽ, ബ്രഹ്മാവിന് ഒരാഗ്രഹം തോന്നി - ഭൂമിയിൽ ഏറ്റവും സ്നേഹവും അനുകമ്പയും ഉള്ളത് ഏതു ജീവിക്കാണെന്ന് കണ്ടു പിടിക്കണം. അതിനായി ഭൂമിയിലൂടെ അതിവേഗം പറന്നു. മനുഷ്യർ പലതരം ദുശ്ശീലങ്ങളും തിന്മകളും ദുഷ്ടതകളും നിറഞ്ഞതാണെന്ന് മനസ്സിലാക്കി. മൃഗങ്ങൾ മറ്റുള്ളവയെ കൊന്നു തിന്നുന്നതും കണ്ടു. ചില സാധുവായ മൃഗങ്ങൾ പോലും അവരിൽത്തന്നെ മേൽക്കോയ്മ നേടാനായി സഹജീവികളെ ഉപദ്രവിക്കുന്നതും കണ്ടു. ബ്രഹ്മാവിൻ്റെ മനസ്സു മടുത്ത് തിരികെ സ്വർഗ്ഗത്തിലേക്ക് പോകാനായി പുറപ്പെട്ടു. അങ്ങനെ ആകാശത്തിലൂടെ പറക്കുന്ന സമയം നട്ടുച്ച നേരമായിരുന്നു. അപ്പോഴാണ് ഇണപ്പക്ഷികളായ രണ്ട് സാരസ കൊക്കുകൾ ബ്രഹ്മാവിനെ കണ്ടത്. ഉടൻ, ആൺപക്ഷി പറഞ്ഞു -"നോക്കൂ! അതൊരു ദിവ്യ മനുഷ്യനാണ്. അതിനാലാണ് ഇങ്ങനെ പറക്കാൻ പറ്റുന്നത്. എന്നാൽ, ശക്തിയേറിയ വെയിലേറ്റ് അയാൾ തളർന്നു വീഴും" പെട്ടെന്ന്, രണ്ടു പക്ഷികളും ചിറക് വിരിച്ച് ബ്രഹ്മാവിൻ്റെ മുകളിലൂടെ പറന്ന് നിഴൽ കൊടുത്തു. ഈ കാരുണ്യം കണ്ട് ബ്രഹ്മാവ് അവരെ അനുഗ്രഹിച്ചു - "ഞാൻ ഭൂമിയിലെങ്ങും ഇതു പോലെ കരുണ ആഗ്രഹിക്കുന്നവരെ കണ്ടില്ല. അ...

(1055) പൂട്ട് തുറന്ന വിദ്യ!

  പണ്ടുകാലത്ത്, സിൽബാരിപുരംദേശം വിക്രമൻ രാജാവ് ഭരിച്ചു കൊണ്ടിരുന്ന സമയം. അദ്ദേഹത്തിന് പുതിയ ഒരു മന്ത്രിയെ നിയമിക്കേണ്ട ആവശ്യം വന്നുചേർന്നു. അതിനു വേണ്ടിയ ക്രമീകരണങ്ങൾ ചെയ്തു. പലതരം പരീക്ഷകളിൽ വിജയിച്ച് അഞ്ചുപേർ ഒരു പോലെ മുന്നിലെത്തി. ഏകദേശം, കഴിവുകൾ സമാനമായതിനാൽ രാജാവ് ആശയക്കുഴപ്പത്തിലായി. ഒടുവിൽ, മറ്റൊരു ബുദ്ധിപരീക്ഷ ഏർപ്പാടാക്കാൻ രാജാവ് തീരുമാനിച്ചു. ആശാരിയെ വിളിച്ച് കൊട്ടാരത്തിലെ അഞ്ചു മുറികളിൽ പ്രത്യേകമായി പൂട്ടും താഴും പിടിപ്പിക്കാൻ നിർദ്ദേശിച്ചു. അഞ്ചുപേരെയും ഓരോ മുറിയിലാക്കി വാതിൽ പുറത്തു നിന്നും താഴിട്ട് പൂട്ടി! അഞ്ചു പേരും ഇത് അത്ഭുതത്തോടെ നോക്കി നിന്നു. കാരണം, വാതിലിൻ്റെ പൂട്ടും താഴും അവർക്ക് അകത്തു നിന്ന് നോക്കിയാൽ വ്യക്തമായി കാണാമായിരുന്നു. രാജാവ് അവരുടെ മുന്നിലേക്ക് വന്നു പറഞ്ഞു -"ഇപ്പോൾ ഈ മുറി പുറത്തു നിന്നും പൂട്ടിയിരിക്കുകയാണ്. എന്നാൽ, നിങ്ങളിൽ ആർക്കെങ്കിലും ഈ പൂട്ടും താഴും മറികടന്ന് വെളിയിൽ വരാൻ പറ്റിയാൽ അയാളെ അടുത്ത മന്ത്രിയാക്കും "  അഞ്ചുപേരും ഇതുകണ്ട് നിരാശരായി. ഒന്നാമൻ പറഞ്ഞു -"നമ്മളെ പൂട്ടിയിട്ട് എങ്ങനെ പുറത്തു കടക്കാനാണ്? ഈ അവസാന ഘട്ടത്തിൽ നമ്മൾ തോ...