Posts

Showing posts from April, 2025

(1072) ദൈവത്തിൻ്റെ പിന്തുണ!

  ആശ്രമത്തിലെ സന്യാസി ഒരു ദിവ്യൻ ആയിരുന്നു. ആശ്രമത്തിലെ പ്രധാന ശിഷ്യന് ആയോധനകലകളിൽ അപാരമായ കഴിവുണ്ടായിരുന്നു. ആ നാട്ടിലെ അനേകം ആളുകളുടെ ദുശീലങ്ങൾ കളയാൻ സന്യാസിക്ക് സാധിച്ചു. എന്നാൽ, കള്ളക്കടത്തും കരിഞ്ചന്തയും ആക്രമങ്ങളും കുറയുന്നത് കള്ളക്കച്ചവടക്കാർക്ക് ഇഷ്ടമായില്ല. അവർ സന്യാസിയുടെ മുന്നിലെത്തി ഇവിടം വിട്ടു പോകണമെന്ന് ഭീഷണി മുഴക്കി. പക്ഷേ, സന്യാസിയെ ചീത്ത വിളിച്ചിട്ടും അദ്ദേഹം ഒന്നും മിണ്ടിയില്ല. കുറച്ചുനേരം ശിഷ്യൻ ക്ഷമയോടെ നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവന് ദേഷ്യം ഇരച്ചു കയറി. അവൻ അലറിയപ്പോൾ നാട്ടുകാർ പേടിച്ച് മടങ്ങിപ്പോയി. പിന്നീട്, ശിഷ്യൻ ഗുരുവിനോട് ചോദിച്ചു - "അങ്ങ് എന്തിനാണ് അവർ ചീത്ത വിളിച്ചിട്ടും മിണ്ടാതിരുന്നത്?" അന്നേരം, ഗുരു പറഞ്ഞു - "നീ ദേഷ്യപ്പെടുന്നതിനു മുൻപ് വരെ ദൈവസാന്നിധ്യം നമുക്കു ചുറ്റും എനിക്ക് കാണാൻ സാധിച്ചു. എന്നാൽ, നീ അവരോട് കോപിച്ച ആ നിമിഷം അത് മാഞ്ഞുപോയി! മോട്ടിവേഷൻ-  മറ്റുള്ളവരുടെ ശല്യങ്ങൾക്ക് പ്രതികാരമായി വിരുദ്ധമായ ചിന്തകൾ, വാക്കുകൾ, പ്രവൃത്തികൾ എന്നിങ്ങനെ നിങ്ങൾക്ക് തോന്നിയാൽ ചുറ്റുമുള്ള ദൈവ പിന്തുണ മാഞ്ഞു പോകും. കാരണം, നിങ്ങളും അവരും ഒരു പോലെയാ...

(1071) താറാവിൻ്റെ കാൽ!

  ഹോജയുടെ നർമ്മരസം അറിയാവുന്ന ബാദുഷ രാജാവ് ഇടയ്ക്ക് കൊട്ടാരത്തിലേക്ക് ഹോജയെ വിളിക്കാറുണ്ട്. ഒരിക്കൽ, ഒരു പാചകക്കാരൻ്റെ ഒഴിവ് കൊട്ടാര അടുക്കളയിൽ വന്നു. ബാദുഷ ആ ഒഴിവിലേക്ക് ഹോജയെ നിയമിച്ചു. ഹോജയ്ക്ക് അനേകം ജോലികൾ അറിയാമായിരുന്നു. അതിനാൽ, പാചകമെല്ലാം യാതൊരു ബുദ്ധിമുട്ടുമില്ലാതെ ചെയ്യാനായി. ഒരു ദിവസം, താറാവിൻ്റെ കറി വച്ചു കഴിഞ്ഞപ്പോൾ ഹോജയുടെ കൊതി വല്ലാതായി. അയാൾ ഒരു കാൽ കഴിച്ചു. പക്ഷേ, അതുകഴിഞ്ഞപ്പോഴാണ് രാജാവിൻ്റെ പാത്രത്തിൽ വിളമ്പണം എന്നുള്ള ബോധം വന്നത്! അയാൾ രാജാവിൻ്റെ മുന്നിൽ വിളമ്പിയപ്പോൾ രാജാവ് ദേഷ്യപ്പെട്ടു. "ഹോജാ, ഈ താറാവിൻ്റെ ഒരു കാലിലെ ഇറച്ചി കാണുന്നില്ല എവിടെ?" ഹോജ ഒന്നു പതറി. ഭാഗ്യത്തിന് കൊട്ടാര ഉദ്യാനത്തിലെ കുളത്തിൻ്റെ അരികിൽ ഒറ്റക്കാലിൽ ഒരു താറാവിനെ കണ്ടപ്പോൾ ഹോജ പറഞ്ഞു - "രാജാവേ, ഇപ്പോഴുള്ള താറാവിന് ഒരു കാൽ മാത്രമേ ഉള്ളൂ. സംശയം ഉണ്ടെങ്കിൽ പുറത്തേക്കു നോക്കൂ" രാജാവ് നോക്കിയപ്പോൾ ഒറ്റക്കാലിൽ നിൽക്കുന്ന താറാവിനെ കണ്ടു. പക്ഷേ, വിശ്വാസം വരാതെ ഭൃത്യനോട് അതിനെ ഓടിക്കാൻ പറഞ്ഞു. അത് ദൂരേയ്ക്ക് ഓടിയപ്പോൾ രാജാവ് പറഞ്ഞു -"ഹോജാ, അത് രണ്ടുകാലിൽ ഓടുന്നു" അതിലും...

(1070) യുവാവിൻ്റെ ബഹളം!

  കുറെ വർഷങ്ങൾക്കു മുൻപുള്ള ഒരു സംഭവ കഥ. രാജ്യത്തെ തിരക്കേറിയ ഒരു റെയിൽവേ സ്റ്റേഷൻ. അങ്ങോട്ട് ഒരു ട്രെയിൻ വന്നുകൊണ്ടിരിക്കുന്ന സമയം. അപ്പോൾ ആ ട്രെയിനിൽ സാമാന്യമായിട്ടുള്ള തിരക്കുണ്ട്. പലയിടങ്ങളിലേക്കും പോകേണ്ട ആളുകളുണ്ട്. അപ്പോൾ ട്രെയിന്റെ ജനാലയിൽ പിടിച്ചുകൊണ്ട് ഒരു യുവാവ് വളരെ ബഹളം ഉണ്ടാക്കിക്കൊണ്ട് വെളിയിലെ കാഴ്ചകൾ ഓരോന്നായി പറഞ്ഞുകൊണ്ടിരിക്കുകയാണ്. അവൻ്റെ അപ്പൻ അതു കണ്ട് കൂടെ നിൽക്കുന്നു. മറ്റുള്ള ആളുകൾക്ക് അത് ഒരു ശല്യമായി അനുഭവപ്പെടാൻ തുടങ്ങി. പലരും ആദ്യം പിറുപിറുക്കാൻ തുടങ്ങി. കുറെ സമയം കഴിഞ്ഞപ്പോൾ അതിൽ ഒരാൾ ഈ പിതാവിനോട് ചോദിച്ചു - "നിങ്ങളുടെ മകന് എന്തെങ്കിലും മാനസികമായ പ്രശ്നങ്ങൾ ഉണ്ടോ? അങ്ങനെയുണ്ടെങ്കിൽ ഒരു ഡോക്ടറെ കാണിക്കുക ആയിരിക്കും നല്ലത്" അപ്പോൾ ആ പിതാവ് സന്തോഷത്തോടെ പറഞ്ഞു - "ഞങ്ങൾ ഹോസ്പിറ്റലിൽ നിന്നാണ് വരുന്നത്. എൻ്റെ മകൻ ജന്മനാ അന്ധനായിരുന്നു. കുറെ ദിവസങ്ങൾക്ക് മുൻപ് കണ്ണിൻ്റെ സർജറി കഴിഞ്ഞു. ഇന്ന് രാവിലെയാണ് ഓപ്പറേഷൻ കഴിഞ്ഞിട്ട് കണ്ണിൻ്റെ കെട്ടഴിച്ചത്. അവൻ ഈ ലോകമെല്ലാം ആദ്യമായി കാണുകയാണ്! അതുകൊണ്ടാണ് ഈ ബഹളം എല്ലാം വെക്കുന്നത് "  ഇതുകേട്ട് ട്രെയിനിൽ ഉ...

(1069) യുവതിയുടെ ജീവൻ രക്ഷിച്ചത്?

  പണ്ട് ഇംഗ്ലണ്ടിൽ നടന്ന ഒരു സംഭവകഥ. അവിടെ നല്ല തിരക്കുള്ള ഒരു സൂപ്പർമാർക്കറ്റ് ഉണ്ട്. സൂപ്പർമാർക്കറ്റിന്റെ ഭാഗമായി അവിടെ വലിയ ഒരു കോൾഡ് സ്റ്റോറേജ് പ്രവർത്തിക്കുന്നു. അവിടെ Cold Storage -നു മുന്നിലായി ഒരു സെക്യൂരിറ്റി ഗാർഡ് എല്ലായിപ്പോഴും നിൽപ്പുണ്ട്. കാറിൽ ജോലിക്കാർ അകത്തേക്ക് വരുമ്പോഴും, കടയിൽ ആൾക്കാർ വരുമ്പോഴും അയാൾ എല്ലാവരെയും സ്വാഗതം ചെയ്യും. പക്ഷേ, ആരും തിരിച്ച് ഒന്ന് പുഞ്ചിരിക്കാറു പോലുമില്ല. എന്നാൽ, ഫ്രീസർ യൂണിറ്റിന്റെ മാനേജരായ യുവതി കാറിൽ അകത്തേക്ക് വരുമ്പോഴും, അതുപോലെ തിരികെ ജോലി കഴിഞ്ഞിട്ട് പോകുമ്പോഴും ബഹുമാനിച്ച് പുഞ്ചിരിക്കാറുണ്ട്. ഒരു ദിവസം - ഫ്രീസർ യൂണിറ്റിന്റെ അവസാനം വാതിൽ അടച്ചിട്ട് പോരുന്ന ഈ യുവതി, ജോലി ചെയ്യുന്നതിനിടയിൽ ചില തകരാറുകൾ കാണുകയുണ്ടായി. എങ്കിലും അത് ശരിയാക്കാം എന്നുള്ള വിചാരത്താൽ വേറെ ആരോടും പറയാതെ പല കാര്യങ്ങളും അവിടെ ചെയ്തുകൊണ്ടിരുന്നു.  പക്ഷേ, അവസാനം പോകാറായപ്പോൾ അതിനുള്ളിലെ Door sensor ഉള്ളത് തുറക്കാൻ പറ്റാത്ത വിധത്തിൽ അടഞ്ഞു പോയി! അവൾ വളരെ ഉച്ചത്തിൽ നിലവിളിച്ചെങ്കിലും ആരും കേട്ടില്ല! മാത്രമല്ല, ആ ഫ്രീസർ യൂണിറ്റിന്റെ തകരാർ മൂലം അതിനുള്ളിലെ തണു...